Monday, December 7, 2009

നീലത്താമര

ലാല്‍ ജോസ് ന്റെ നീല താമര കണ്ടു ,കൊള്ളാം,ഒരു സോഫ്റ്റ്‌ സിനിമ ,ലാല്‍ജോസ് പറഞ്ഞ പോലെ ഫലൂടയും ,ഐസ് ക്രീം ഒക്കെ കഴിക്കുന്നതിനിടക്ക് ഒരു നാരങ്ങമിടായി കഴിച്ചത് പോലെ,സത്യത്തില്‍ അത് പോലെ തന്നെ ആയിരുന്നു ,ഈ സിനിമ യിലെ ഗ്രാമത്തില്‍ ഒരിക്കല്‍ പോയി താമസിക്കണം എന്ന ആഗ്രഹം തോന്നുന്നു,ആ കുളവും,ആലിന്‍ ചുവടും ,ഹരിദാസിന്റെ വീടും ,മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു ,കുഞ്ഞിമാളൂ  ന്റെ വേഷങ്ങളും,ഭാവങ്ങളും ഒക്കെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു,എന്തായാലും കൊള്ളാം എനിക്കിഷ്ട്ടപെട്ടു ,അനുരാഗ ..... എന്നു തുടങ്ങുന്ന ഗാനം എടുതിരിക്കുന്നതും നന്നായിട്ടുണ്ട് ,പക്ഷെ സംവൃതയുടെ കുറച്ചു വയസായ വേഷം ചെയ്ത ആലിന്റെ അഭിനയം അത്ര പോരായിരുന്നു ,പിന്നെ ഹരിദാസ്‌ ന്റെ മകള്‍ ആണെന്ന് കാണിച്ച കഥാപാത്രവും വേണ്ടായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം ഒരു  സ്ത്രീ പക്ഷ സിനിമ എന്നു വേണമെങ്കില്‍ ഇതിനെ പറയാം .

Tuesday, December 1, 2009

എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????

എന്താണ് ദാമ്പത്യ ബന്ധങ്ങള്‍ക്ക് അടിസ്ഥാനം ??????????
@പരസ്പര വിശ്വാസം
@സ്നേഹം
@കുട്ടികള്‍
@കാശ്
എന്താണ് ?
ഇവ എല്ലാം ഉണ്ടായിട്ടും പല ബന്ധങ്ങളും അറ്റ് പോകുന്നത് എന്ത് കൊണ്ടാണ് .........?

പരസ്പര വിശ്വാസം:- ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ അതിന്റെ പ്രസക്തി വളരെ കുറഞ്ഞു വരുന്നു .

സ്നേഹം :- സ്നേഹം ,എന്ത് സ്നേഹം ,രാവിലെ മുതല്‍ വൈകിട്ട് വരെ കണ്ട പെന്നുങ്ങലോടൊക്കെ പഞ്ചാര ചാറ്റ് ഉം ചെയ്തിട്ട് വൈകിട്ട് ഭാര്യയെ കാണുമ്പൊള്‍ കെട്ടി പിടിക്കുന്നതോ സ്നേഹം .
അത് സ്നേഹമല്ല ചടങ്ങ് മാത്രം .

കുട്ടികള്‍:- പലരും ദാമ്പത്യം എന്ന സംഭവത്തെ സഹിക്കുന്നത് കുട്ടികളുടെ ഭാവി ഒന്ന് കൊണ്ടാണ് .

കാശ് :- ഭാര്യ,ഭര്‍ത്താവ് ,ആര്‍ക്കെങ്കിലും ഇട്ടു മൂടാന്‍ തക്ക സ്വത്തു ഉണ്ടെങ്കില്‍ ദാമ്പത്യത്തില്‍ എന്ത് കൊള്ളരുതായ്മ ഉണ്ടെങ്കിലും അവര്‍ അങ്ങ് സഹിക്കുന്നു .


ദാമ്പത്യത്തിന്റെ വിവിധ മുഖങ്ങള്‍  ഞാന്‍ കണ്ട കാഴ്ചകളിലൂടെ ..........

*പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്‍റെ ഭര്‍ത്താവിനു എന്നോട് സ്നേഹമുണ്ടോ എന്നു ?ഇല്ലേ എന്നു ചോതിച്ചാല്‍ ഉണ്ട്,പക്ഷെ നമ്മള്‍ സ്നേഹം ആഗ്രഹിക്കുന്ന സമയത്ത് ,അല്ലെങ്കില്‍ കരുതല്‍ ആഗ്രഹിക്കുന്ന സമയത്ത് അത് കിട്ടാറില്ല ,അപ്പോള്‍ തോന്നും വിവാഹം കഴിച്ചത് വെറുതെ ആയല്ലോ എന്നു ,
നമ്മുടെ വിഷമങ്ങള്‍ ഇറക്കി വെക്കാന്‍ ഒരു താങ്ങായി,നമ്മുടെ സന്തോഷത്തില്‍  പങ്കു  ചേരാന്‍ ഒരു കൂട്ടുകാരനായി ഒരാളിനെ അല്ലെ നമ്മള്‍ ആഗ്രഹിക്കുന്നത് ,പലപ്പോളും അവരുടെ ഭാഗത്ത്‌ നിന്നു വേണ്ട സമയത്ത് അത് ലഭിക്കാറില്ല ,പക്ഷെ ഞാനും എന്‍റെ ഭര്‍ത്താവും ദിവസവും ഒരു നേരം എങ്കിലും പറയുന്ന ഒരു വാചകം ഉണ്ട് ,"വീ ആര്‍ ബെസ്റ്റ് friends ".അത് ചിലപ്പോള്‍ എന്തിനെങ്കിലും പിണങ്ങുന്ന സമയത്ത്,പിന്നെ ഇണങ്ങാന്‍ വേണ്ടി ആകും ,കല പില സംസാരിക്കുന്ന പ്രകൃതക്കാരിയായ ,പെട്ടെന്ന് ദേഷ്യം വരുന്ന,ദേഷ്യം വന്നാല്‍ കണ്ണ് കാണാത്ത,പിന്നെ പണ്ട് മുതലുള്ള കഥകളൊക്കെ വിളിച്ചു പറയുന്ന എന്നെ സഹിക്കുന്നതിനു  അങ്ങേര്‍ക്കു അവാര്‍ഡ്‌ കൊടുക്കണം ,വേറെ വല്ല ഭര്‍ത്താക്കന്മാരും ആയിരുന്നെങ്കില്‍ എന്നെ എന്നെ കുഴിച്ചു മൂടിയേനെ ............
ഇവിടെ എന്‍റെ ഭര്‍ത്താവിന്റെ സഹനം ഞങ്ങളുടെ ദാമ്പത്യത്തിനു അടിസ്ഥാനം ആകുന്നു


*ഇടത്തരം കുടുംബത്തിലെ ,സര്‍ക്കാരില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ ,കേരളത്തിന്‌ പുറത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ്,ഭര്‍ത്താവിനു ആറു മാസം മാത്രം ജോലി   ,തുച്ചമായ വേതനം .അവധി എടുത്തു നാട്ടില്‍ വന്നാല്‍ പിന്നെ ഭാര്യയുടെ സംരക്ഷണത്തില്‍ പിന്നുള്ള ആറു മാസം ,മുപ്പത്തി ഒന്‍പതു  വയസായ അമ്മ ക്ക് ഇരുപത്തി രണ്ടു വയസായ മകള്‍ ,തന്റെ ഭര്‍ത്താവിന്റെ വരുമാനത്തെ അശ്രേയിക്കാതെ ,സ്വന്തം അദ്വാനതിലൂടെ ,നേടിയതും ,കടം വാങ്ങിയതും  എല്ലാം കൂട്ടി മാന്യമായി മകളെ കെട്ടിച്ചു.ഇവിടെ ഭര്‍ത്താവ് വെറും "ഭര്‍ത്താവ് ഉധ്യോഗസ്തന്‍" മാത്രം ,പക്ഷെ അവിടെ ഭാര്യ ഭര്‍തൃ ബന്ധം ശിടിലമാകതിരിക്കാന്‍ ഭാര്യ ഒരുപാടു ക്ഷ്ട്ടപെടുന്നു ,വിവാഹം കഴിച്ച സമയത്ത് കുഞ്ഞു ഉണ്ടാകാന്‍ താമസിച്ചതിനു ഭാര്യ യെ കുറ്റങ്ങള്‍ നിരത്തി മാനസികമായി ഒരുപാടു പീഡിപ്പിച്ച ,വിവാഹം കഴിഞ്ഞു ഇരുപതു വര്‍ഷമായിട്ടും സ്വന്തമായി ഒന്നും നേടാന്‍ കഴിയാത്ത ആ ഭര്‍ത്താവിനെ ഈ ഭാര്യ സ്നേഹിക്കുന്നില്ലേ ,ഒരു അടിസ്ഥാനവും ഇല്ലാതെ ......


*നാല് മക്കള്‍ ഉണ്ടായി പോയത് കൊണ്ട് ,മുപ്പതു വര്‍ഷമായി പരാതികള്‍ ഇല്ലാതെ ദാമ്പത്യം സഹിക്കുന്ന ഒരാള്‍ ,സ്നേഹത്തോടെ ഒരു വാക്ക് കേള്‍ക്കാതെ,ഒരു കുടുംബത്തിലെ ഭാരം മുഴുവന്‍ താങ്ങി,ഭര്‍ത്താവ് കൊണ്ട് വരുന്ന ശമ്പളത്തില്‍ മക്കളെ വളര്‍ത്തി,അതില്‍ നിന്നും മിച്ചം പിടിച്ചു നല്ലൊരു നിക്ഷേപം ഉണ്ടാക്കി  എന്നിട്ടും ഇപ്പോളും കുത്ത് വാക്കുകളും ,ചീത്തവിളികളും സഹിച്ചു ഒരു ഭാര്യ ......
ഭര്‍ത്താവ് ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നു,ഭര്‍ത്താവ് തോഴിക്കുംപോള്‍ തൊഴി കൊണ്ട് കരയുന്നു.പരാതി ഇല്ല ,പരിഭവം ഇല്ല .
തന്റെ ശരീരത്തില്‍ ഭര്‍ത്താവിന്റെ ക്രൂര    പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടും ,ആരോടും തന്റെ ഭര്‍ത്താവിനെ കുറിച്ച് കുറ്റമൊന്നും പറയാതെ  ഒരു സ്ത്രീ .ഇവിടെ ഈ ദാമ്പത്യത്തിനു അടിസ്ഥാനം എന്താണ് .


*ഭര്‍ത്താവ് മുഖത്ത്  നോക്കി ചിരിച്ചില്ല ,കുഞ്ഞിനെ കളിപ്പിച്ചില്ല ,തന്റെ കൂടെ ഒരു പാട് സമയം ചിലവഴിക്കുന്നില്ല എന്നു വിലപിക്കുന്ന വേറൊരു ഭാര്യ ,ഇവിടെ ഭാര്യയുടെ ചോട്ടാ ചോട്ടാ പ്രശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഒഴിഞ്ഞു മാറുന്ന ഭര്‍ത്താവിന്റെ സഹനശക്തി തന്നെ അല്ലെ ആ ദാമ്പത്യത്തിനു അടിസ്ഥാനം .


*വിവാഹം കഴിഞു നാല് വര്ഷം അയപ്പോലെക്കും,വീട്ടുകാര്‍ കഷ്ട്ടപെട്ടു മകള്‍ക്ക് കൊടുത്ത സ്വര്‍ണവും ,തിരച്ച്ടക്കാന്‍ കഴിയാത്ത വിധം കടങ്ങളും ഉണ്ടാക്കിയ ഭര്‍ത്താവിനെ ,കുഞ്ഞിന്റെ പേരില്‍ തള്ളാനും,ആത്മ വഞ്ചനയുടെ പേരില്‍ കൊള്ളാനും വയ്യാത്ത ഒരു പാവം പെണ്‍കുട്ടി , നെടുവീര്‍പ്പുകള്‍ക്കിടയില്‍ ഇനി എന്താണ് ജീവിതത്തില്‍ എന്നു ചിന്തിക്കാന്‍ കൂടി മനസ് പാകമാകാത്ത ഒരു കുട്ടി ,ചെറിയ പ്രായത്തിലെ വീട്ടുകാരുടെ  നിര്‍ബന്ധത്തിനു  വഴങ്ങി,ഭര്‍ത്താവാണ് സ്നേഹം,ഭര്‍ത്താവാണ് ലോകം എന്നു കരുതിയ പാവം കുട്ടിയെ ചിരിച്ചു കൊണ്ട് കഴുത്ത് അറുത്ത ഭര്‍ത്താവ് ..(പാരിജാതം സീരിയല്‍ ലെ ജെ പി  യെ പോലെ ).
പെണ്‍കുട്ടികള്‍ കുറച്ചു കൂടി സ്വയം പര്യാപ്തത നേടണം ,ഇനി എങ്ങനെ ഏച്ച് കെട്ടിയാലും മുഴചിരിക്കുന്ന ഒരു ബന്ധം .ഇവിടെ ദാമ്പത്യത്തിനു എന്താണ് അര്‍ഥം ...


*പണ്ട്രെണ്ട് വര്ഷം ഭാര്യയുടെ രോഗം കാരണം ജീവിതം ഗതി മാറി പോയ ഒരു കുടുംബം,ഭാര്യയുടെ വികലമായ സ്വഭാവത്തെ സഹിക്കാന്‍ കഴിയാതെ,ആ  രോഗത്തിന്റെ  പരിണിത ഭലം പോലെ    ഭര്‍ത്താവിനെ കുറിച്ച് ദുഷ്പ്രചരണം നടത്തുന്ന ഭാര്യ ,എല്ലാരും ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും,എങ്ങനെ എങ്കിലും കുടുംബം മുന്നോട്ടു പോകാന്‍ ഭാര്യ ഇരിക്കവേ മറ്റൊരു പെണ്‍കുട്ടി യെ ആസ്രെയിച്ച  ഭര്‍ത്താവ് , ഒന്നും നഷ്ട്ടപെടതിരിക്കാന്‍ ,പലരില്‍ നിന്നും കുത്ത് വാക്കുകള്‍ കേട്ടിട്ടും സ്വന്തം കുടുംബത്തെ നന്നായി  നോക്കിയ ഒരു ഭര്‍ത്താവ് ,ഇവിടെ ദാമ്പത്യം ഒരു അനുഗ്രഹം,ആകുന്നു .

*സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ്, മുറപെന്നിനെ സ്നേഹിച്ചു കെട്ടിയപ്പോള്‍ കരുതിയില്ല ജീവിതം ഇത്രമേല്‍ ഗതികേട് ആകുമെന്ന് ,രണ്ടു പെണ്മക്കള്‍  ,ഭാര്യയുടെ പര  പുരുഷ ബന്ധം ,വഴിവിട്ട ജീവിതം (ഭര്‍ത്താവ് ആരോപിക്കുന്നത്,സത്യം കുറച്ചുണ്ട് ) ഏഴു വര്‍ഷമായി ഒരേ വീട്ടില്‍ പരസ്പരം മിണ്ടാതെ കഴിയുന്ന ഭാര്യയും ഭര്‍ത്താവും ,അവര്‍ക്കിടയില്‍ ശ്വാസം മുട്ടി കഴിയുന്ന രണ്ടു കുട്ടികള്‍,ഭര്‍ത്താവ് മുഴു കുടിയന്‍ ആയി വരുന്നു ,ഇനി ആ ദാമ്പത്യത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാന്ന് പറയുന്ന ഭര്‍ത്താവ് ,മക്കളെ കരുതി ജീവിക്കുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത് .പ്രണയത്തിന്റെ തീ കനലില്‍ ചിറകു നഷ്ട്ടപെട്ട  ഈയാം പാറ്റകളെ പോലെ ആയി ഈ ദമ്പതികള്‍ ,കാരണം പ്രണയത്തിനു വേണ്ടി,അതിന്റെ സഫലീകരണം ത്തിനു  വേണ്ടി അത്ര മേല്‍ കൊടി പിടിച്ചു ഈ ദമ്പതികള്‍ .

*നഗരത്തിലെ നല്ലൊരു കമ്പനി യിലെ മാര്‍ക്കറ്റിംഗ്  വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ,ഭര്‍ത്താവ് അല്ലാതെ ഒന്നില്‍ കൂടുതല്‍ ആണുങ്ങളെ ഫ്രണ്ട്  ലിസ്റ്റ്-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാര്യ ,ഭര്‍ത്താവ് അറിയാതെ മണികൂര്‍ കളോളം  ഫോണ്‍-ല്‍ ഒന്നില്‍ കൂടുതല്‍ പുരുക്ഷന്മാരോട്  പഞ്ചാര പറയുന്ന ഭാര്യ ,ഒടുവില്‍ മറ്റൊരു പുരുക്ഷനോടൊപ്പം കിടക്ക പങ്കിട്ടു പലപ്പോളും ഭര്‍ത്താവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ഭാര്യ,ഭര്‍ത്താവിന്റെ പരസ്ത്രീ  ബന്ധം അറിഞ്ഞത് കൊണ്ടാണ്  ഞാനും ഇങ്ങനെ ആയതു എന്നു പറയുന്ന ഭാര്യ,എന്നാല്‍ ബന്ധുക്കളുടെ മുന്നില്‍ ഇവര്‍ വളരെ സ്നേഹ സമ്പന്നരായ ദമ്പതികള്‍ ,രണ്ടാളും പരസ്പരം ചതിക്കുന്നു,ഇവിടെ ദാമ്പത്യത്തിനു എന്ത് അര്‍ഥം ????????

ഇനിയും ഉണ്ട് വളരെ ഏറെ പറയുവാന്‍ ,ഇനി ഒരിക്കല്‍ ബാക്കി എഴുതാം ‍,വിവാഹം എന്ന കൂട്ടി കേട്ടാല്‍ ഉള്ളടുതോളം കാലം ദാമ്പത്യത്തിലെ അസ്വസ്ഥതകളും കാണുമല്ലോ ,മനുഷ്യ മനസിലെ ഭ്രാന്തമായ ചിന്തകള്‍ ഉള്ളിടത്തോളം കാലം പ്രശ്നങ്ങളും കാണും,പ്രശ്നങ്ങള്‍ ഒരു തുടര്കഥ ആകുന്നു ...........




Wednesday, November 18, 2009

NIDO

പണ്ട് ഞാന്‍ ഭയങ്കര വികൃതി കുട്ടി ആയിരുന്നു,അപ്പുപ്പനും അമ്മുമ്മയും എന്നെ വളര്‍ത്തി വഷളാക്കി എന്നാണ് അന്ന് അമ്മയും അച്ഛനും പറഞ്ഞിരുന്നത്,ശേരിയകം അത് കൊണ്ടാകാം ഞാന്‍ ഒരു പുരോഗമന ചിന്തഗതിക്കാരി ആയി മാറിയത്,എല്ലാരും ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഞാന്‍ ചിന്തിക്കുന്നത് .


എന്‍റെ കുഞ്ഞും നാള്‍ മുതലേ എന്‍റെ നാല് അമ്മാവന്മാര്‍ ഗള്‍ഫ്‌-ല്‍

ആയിരുന്നു,അതുകൊണ്ട് എന്‍റെ വീട്ടില്‍  എന്നും നിഡോ (അന്ന് ഗള്‍ഫ്‌-ല്‍ നിന്നും

കൊണ്ട് വന്നിരുന്ന പാല്‍പൊടി),ടാങ്ക് (ഗള്‍ഫ്‌-ല്‍ നിന്നും കൊണ്ട് വന്നിരുന്ന orenge

പൊടി),എന്നി സാധനങ്ങള്‍ കാണും ,തക്കം കിട്ടുമ്പോളൊക്കെ നിഡോ മോഷ്ട്ടിച്ചു തിന്നുക

എന്നതായിരുന്നു എന്‍റെ ജോലി ,കൂടെ പിള്ളേര്‍ക്കും കടലാസ്സില്‍ പൊതിഞ്ഞു കൊണ്ട്

  കൊടുക്കും ,നിഡോ കടലാസ്സില്‍ പൊതിഞ്ഞു കുറെ നേരം കഴിയുമ്പോള്‍ കട്ട പിടിക്കും

,അപ്പോള്‍ അത്  കഷണം കഷണം ആയി ഇളക്കി കഴിക്കാന്‍ നല്ല രസമായിരുന്നു

,ഇപ്പോള്‍ നിഡോ എല്ലാടത്തും കിട്ടും ,പക്ഷെ അന്ന് ഗള്‍ഫ്‌-ല്‍ നിന്നും കൊണ്ട് വന്നിരുന്ന
നിഡോ ടെ അത്ര രുചി ഇന്നത്തെ നിഡോ ക്ക് ഇല്ല .


 
അങ്ങനെ ഒരു ദിവസം വൈകുന്നേരം

,പില്ലരോടോത് മറിയാന്‍ പോകാന്‍

നേരമായി ,അമ്മാമ്മ ഇവിടെ എന്നു
പതുങ്ങി

ചെന്ന് നോക്കി ,അമ്മാമ്മയും,മാമി യും കൂടി
പിറകു വശത്തെ ചായ്പ്പില്‍ ഇരുന്നു വലിയ


ആട്ടുകല്ലില്‍ അരി ആട്ടുന്നു ,എന്‍റെ ഭാഗ്യം

എന്നു കരുതി ,അടുക്കളയില്‍ കയറി നിഡോ

ടിന്‍ തുറന്നു ,രണ്ടു കിലോ യുടെയോ മറ്റോ ടിന്‍ ആണ് ,നല്ല സൌകര്യമയിട്ടു ഇരുന്നു

തിന്നല്ലോ എന്നു കരുതി ,

ഓരോ സ്പൂണ്‍ ആയിട്ട് എടുത്തു കഴിക്കാന്‍ തുടങ്ങി ,കുറച്ചൊക്കെ കഴിച്ചു ,പിന്നെ

പാല്‍പ്പൊടി ക്ക് ഒരു അഴുക്ക സ്വഭാവം ഉണ്ട് ഇത് കുറെ ഒരുമിച്ചു തിന്നാല്‍ അണ്ണാക്കില്‍

(തൊണ്ട )ഒട്ടി  പിടിക്കും ,അങ്ങനെ തിന്നു കൊണ്ടിരുന്നപ്പോള്‍ അതാ വരുന്നു ഒരു മാമന്‍

(അമ്മാവന്‍ )(ആ മാമന്‍ ഗള്‍ഫ്‌-ല്‍ അല്ല ,പോലീസ്-ല്‍ ആയിരുന്നു ജോലി )ഞാന്‍

വെപ്രാളത്തോടെ കുറെ പ്പൊടി കൂടി വാരി വായില്‍ ഏറ്റു ടിന്‍ അടച്ചു ഇരുന്നിടത്ത് വെച്ചു

,അപ്പഴേക്കും  മാമന്‍ എന്നെ കണ്ടു , അമ്മാമ്മ എവിടെടി എന്നു ചോതിച്ചു ,എനിക്ക്

മിണ്ടാന്‍ കഴിയുന്നില്ല ,വായ്ക്കു അകത്തു ഇരിക്കുന്നത് തൊണ്ടക്ക് അകുടുങ്ങുകയും ചെയ്തു

,മാമന്‍ പിന്നെയും ചോദിയ്ക്കാന്‍ തുടങ്ങി ,എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല

,അപ്പോളാണ് എന്തോ കള്ളത്തരം ഉണ്ട്ടെന്നു മാമന് മനസിലായത് ,അപ്പഴേക്കും പൊടി

എല്ലാം കൂടി മണ്ടയില്‍ കയറി ചുമ തുടങ്ങി ,ചുമച്ചു ചുമച്ചു പാല്‍പ്പൊടി തുപ്പെണ്ട അവസ്ഥ


ആയി ,കണ്ണില്‍ നിന്നും കണ്ണ് നീര് ധാര ധാര ആയി ഒഴുകാന്‍ തുടങ്ങി ,അപ്പഴേക്കും

അമ്മാമ്മ ഓടി വന്നു,മാമി എന്‍റെ വായില്‍ കയ്യൊക്കെ ഇട്ടു പാല്‍പ്പൊടി തോണ്ടി മാറ്റി

,അങ്ങനെ ശ്വാസം നേരെ വീണു ,പക്ഷെ അതിന്റെ പരിണിത ഭലമായി മാമന്‍ എന്നെ

മുറ്റത്തുള്ള ചെമ്പരന്തി ചെടിയില്‍ കയ്യ് രണ്ടും കെട്ടി ഇട്ടു ,
ഇനി നിന്റെ അച്ഛന്‍
""നിക്കര്‍
അളിയന്‍""
(പണ്ടൊക്കെ പോലീസ് നു പാന്റ് ഇല്ലായിരുന്നു,പകരം മുട്ട് വരെ നീളുന്ന നിക്കര്‍ ആയിരുന്നു ,അതിനു അച്ഛനെ കളിയാക്കി വിളിച്ചിരുന്ന പേരാണ് നിക്കര്‍ അളിയന്‍ )വന്നിട്ടേ  നിന്നെ അഴിച്ചു വിട് എന്നു പറഞ്ഞു ,

പിന്നെ കരഞ്ഞു കരഞ്ഞു തളര്‍ന്ന എന്നെ എപ്പോഴോ അഴിച്ചു വിട്ട്.അന്ന് കുറെ

കരഞ്ഞെങ്കിലും ഇന്നത്‌ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നുന്നു.

ഒരു പഴക്കുലയും ഞാനും ...

jeevitha  സാഹചര്യങ്ങള്‍ എല്ലാം മാറി കൊണ്ടിരിക്കുന്നു,
വീട്ടു സാധനങ്ങള്‍ ക്ക് ഒക്കെ എന്താ വില ,
ഇങ്ങനെ  പോയാല്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും ,
ഒരു മാസത്തെ ചെലവു  കണക്കെടുത്താല്‍ കണ്ണ് തള്ളും,
വരവിനേക്കാള്‍ ചെലവാണ് ‌,വരുമാനം ഇല്ലാത്തവര്‍ എങ്ങനെ മുന്നോട്ടു പോകും .
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ശ്രേമിക്കുന്നവരെ സമ്മതിക്കണം ,
കഴിഞ്ഞ മാസം രണ്ടു കിലോ ഓറഞ്ച്   വാങ്ങി ,അറുപതു രൂപ യെ ആയുള്ളൂ,
ഇന്നലെ ചോദിച്ചപ്പോള്‍  ഒരു കിലോ ക്ക് അറുപതു രൂപ ,എങ്ങനെ ഓറഞ്ച്   തിന്നും ,
തിന്നാതിരിക്കുകയെ  നിവര്‍ത്തി ഉള്ളു.
ഇന്നലെ ലൈബ്രറി -ല്‍ പോകുന്ന വഴി പാളയത്ത് ഒരു പെട്ടികടയില്‍
നല്ല ഭംഗി ഉള്ള വാഴപഴം ഇരിക്കുന്നത് കണ്ടു,
എന്ത് പഴമാണ് എന്നു ചോതിച്ചപ്പോള്‍  തായിലണ്ട് ല്‍ നിന്നുള്ള വാഴ പഴം എന്നു പറഞ്ഞു.
ഞാന്‍ ഒരു കിലോ പഴം വാങ്ങിച്ചു ,കിലോ ഇരുപത്തി അഞ്ചു രൂപ,
എന്ത് രുചി ഉള്ള പഴമായിരുന്നെന്നോ
,ഇവിടുത്തെ കപ്പ,റോബസ്റ്റ് ഇവ  രണ്ടും കൂടി ചേര്‍ന്നാല്‍ ഉള്ള രുചി ,
ഇവിടെ ഒരു കിലോ കപ്പ ക്ക് മുപ്പത്തി അഞ്ചു രൂപ കൊടുക്കണം ,
അതിനെക്കാളും എന്ത് നല്ലതായിരുന്നു തയിലണ്ട് ലെ വാഴപഴം.അതൊന്നും കഴിക്കാന്‍ ആരും നമ്മളെ സമ്മതിക്കില്ലല്ലോ
ആസിയാന്‍ കരാറിനെതിരെ എല്ലാരും കൂടി കൊടി പിടിക്കുകയല്ലേ

പണ്ട് എന്‍റെ വീട്ടില്‍ എന്തുമാത്രം കൃഷി ഉണ്ടായിരുന്നു,ഇന്നും ഉണ്ട്

അന്ന് തൊടി നിറയെ വാഴ ആയിരുന്നു ,നേന്ത്രന്‍ ,കപ്പ ,മോറീസ്,പടറ്റി,അണ്ണാന്‍ ,
മലയണ്ണാന്‍ ,പാളയംകോടന്‍ ,രസകദളി.മൊന്തന്‍ അങ്ങനെ കുറെ പേരുകള്‍ ഉണ്ട് ....
വാഴ കുലകള്‍ പഴുക്കാന്‍ പാകം ആകുമ്പോള്‍ ,എല്ലാ കുലകളുടെയും പുറത്തു
ഉണങ്ങിയ വാഴ ഇല കൊണ്ട് കെട്ടി വെക്കും ,അണ്ണാനും,കിളിയും ഒന്നും
തിന്നതിരിക്കനാണ് ഇങ്ങനെ ചെയ്യുന്നത് ,പക്ഷെ വാഴ കുല പഴുതെന്ന് കരുതി വെട്ടാന്‍
ചെല്ലുമ്പോള്‍ അതിലെ മുഴുത്ത പടലയിലെ പഴങ്ങള്‍ ഒന്നും കാണില്ലായിരുന്നു ,
കുറെ നാള് കാത്തിരുന്നു ,ആ പഴ കള്ളനെ അച്ഛന്‍ ഒരിക്കല്‍ പിടിച്ചു (അച്ഛന്‍ പോലീസ് ല്‍ ആയിരുന്നേ )
വേറാരും അല്ല എന്‍റെ മൂത്ത സഹോദരന്‍ തന്നെ ,
അവന്‍ കുല പഴുക്കുന്നുണ്ടോ എന്നു നോക്കി നടക്കും,പഴുക്കാന്‍ തുടങ്ങുമ്പോള്‍ ,
ആദ്യത്തെ പടല വിരിഞ്ഞെടുത്തു കുഴിച്ചിടും ,
എന്നിട്ട്  പഴുക്കുന്നത് അനുസരിച്ച് അവന്‍ അതെടുത്ത് തിന്നും ,
അവന്റെ കള്ളത്തരം കണ്ടു പിടിച്ചിട്ടും അവന്റെ ആ ശീലം മാറിയിരുന്നില്ല ,

ഇനി എന്‍റെ കാര്യം പറയാം

പണ്ട് ഞാന്‍ അമ്മുമ്മയുടെ അടുത്ത് നിന്നാണ് വളര്‍ന്നത്‌ എന്ന കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ട്.
അവിടെ ആണ്
 എല്ലാ അമ്മാവന്മാരും താമസിച്ചിരുന്നത്‌ ,ഒരിക്കല്‍ ഒരു അമ്മാവന്റെ ഭാര്യ ഗര്‍ഭിണി ആയി,ഗര്‍ഭിണി ആയി

ഏഴു മാസം കഴിയുമ്പോള്‍ ഒരു ചടങ്ങുണ്ട് ,(അഞ്ചാം മാസത്തിലും ചടങ്ങുണ്ട്).അങ്ങനെ  മാമി (അമ്മായി)

യുടെ എഴാം മാസത്തെ പൊങ്കാല എന്ന ചടങ്ങ് എത്താറായി,ആ ചടങ്ങിനു പഴ കുല അത്യാവശമാണ്

.അതിനു വേണ്ടി വലിയൊരു പഴകുല മേടിച്ചു ചാക്കില്‍ കെട്ടി ഒരു മുറിയുടെ മൂലയില്‍ വെച്ചിരുന്നു ,ഞാന്‍

അന്ന് വളരെ കുട്ടിയാണ്,പെറ്റി കോട്ട്  ഇട്ടു നടക്കുന്ന പ്രായം ,ഞാന്‍ എന്നും പള്ളികൂടം വിട്ട്  വന്നിട്ടു

പിള്ളാരുടെ കൂടെ കളിയ്ക്കാന്‍ പോകും,പോകുമ്പോളൊക്കെ വീട്ടില്‍ നിന്നും എന്തെങ്കിലും കഴിക്കാന്‍ പറ്റിയ

സാധനങ്ങള്‍ അടിച്ചു മാറ്റി പിള്ളേര്‍ക്ക്  കൊടുത്തു  വലിയ ജാട കാണിച്ചിരുന്നു .പഴ കുല വന്നപ്പോള്‍ ഇനി

അതാകാം കുറെ ദിവസത്തേക്ക് എന്നു കരുതി ,ആ ചാക്കില്‍ ആരും അറിയാതെ ഒരു ഹോള്‍  ഉണ്ടാക്കി

,എന്നിട്ട് അതില്‍ കൂടി എന്നും പഴങ്ങള്‍ ഉരിഞ്ഞു പെറ്റി കോട്ട് ന്റെ ഇടയില്‍ ഇട്ടു പിള്ളേര്‍ക്ക്  കൊണ്ട്

കൊടുത്തിരുന്നു ,പാവം വീട്ടുകാര്‍ കുല അവിടിരുന്നു പഴുക്കുന്നുണ്ടല്ലോ എന്ന

സമാധാനത്തിലായിരുന്നു,അങ്ങനെ പൊങ്കാല എന്ന ചടങ്ങിന്റെ തലേ ദിവസം എത്തി ,
അന്നും ആരും
കാണാതെ പഴം എടുത്തു മുറ്റത്തേക്ക്‌ ചാടി ഇറങ്ങി ഒറ്റ ഓട്ടം,പക്ഷെ എന്‍റെ ഗ്രഹപിഴക്ക്‌ അന്ന് മാമി അത്

കണ്ടു പിടിച്ചു ,അപ്പഴേക്കും അപ്പുപ്പന്‍ ഓടി വന്നു ,എന്താ കാര്യം എന്നു ചോദിച്ചു  കൊണ്ട് ,
മാമി പറഞ്ഞു
ഞാന്‍എന്തോ എടുത്തു കൊണ്ട് ഓടി പോയെന്ന് ,അപ്പുപ്പന്‍ എന്നെ വിസ്തരിക്കാന്‍ തുടങ്ങി ,അടി കിട്ടും എന്നു
ഉറപ്പായപ്പോള്‍ ,പെറ്റി കോട്ട് നുള്ളിലെ പഴങ്ങള്‍ മുഴുവന്‍ നിലത്തെക്കിട്ടു,അപ്പുപ്പന്‍ എവിടുന്നടി ഈ പഴങ്ങള്‍
എന്നു ചോദിച്ചു  അലറി ,ഞാന്‍ സത്യം പറഞ്ഞതും ,മാമി ആ വലിയ വയറും താങ്ങി പിടിച്ചു അയ്യോ എന്‍റെപൊങ്കാല എന്നു പറഞ്ഞു ഓടി ,എനിക്കറിയില്ലായിരുന്നു പൊങ്കാല എന്നാല്‍ ഇത്ര വലിയ സംഭവംആണെന്നും ,അതിനു പുതിയ കുല വേണമെന്നും ഒക്കെ ,അങ്ങനെ കുല വെച്ചിരുന്ന ചാക്ക് അഴിച്ചു നോക്കി അപ്പുപ്പനും,അമ്മാമ്മ യും ,മാമി യും അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന കാഴ്ച ,ഇപ്പോള്‍ ചിരി വരുന്നു ,
ആ കുല യില്‍ അവസാനത്തെ രണ്ടു പടല മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു,ബാക്കി  എന്‍റെ കൂട്ടുകാരും,ഞാനും കൂടി തിന്നു,പക്ഷെ അപ്പുപ്പന്‍ വിടുമോ എന്നെ ഒരുടത് പിടിച്ചിരുത്തി ആ കുലയില്‍ ബാക്കി  ഉണ്ടായിരുന്ന പഴങ്ങളെല്ലാം
കഴിപ്പിച്ചു.അന്നധ്യമായി വാഴ പഴത്തിനെ ഞാന്‍ വെറുത്തു

പക്ഷെ ഇന്ന് ആ കാലത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു ,ഇനി ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ബാല്യം

എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ .......................


Tuesday, November 17, 2009

ഇന്നലെ ലൈബ്രറി -ല്‍ പോയി രണ്ടു ബുക്ക്‌ എടുത്തു ,അവിടുന്ന് ബുക്ക്‌ എടുത്തിട്ട് ഇറങ്ങുമ്പോള്‍ ബുക്കുകള്‍ സെക്യൂരിറ്റി യെ കാണിക്കണം,ഇന്നലെ  ഞാന്‍ എടുത്തതില്‍ ഒന്ന് പമ്മന്റെ ഒരു ബുക്ക്‌ ആണ് പേര് വഷളന്‍
അത് വാങ്ങി നോക്കിയിട്ട് അയാള്‍ എന്നോട് ചോതിക്കുകയാണ് ഇതു ഭയങ്കര കോമഡി ആണ് അല്ലെ എന്നു ..
ഞാന്‍ എന്തോ അറിയില്ല,വായിച്ചിട്ടില്ല എന്നു പറഞ്ഞു
ഇവര്‍ക്കൊക്കെ എന്നതിന്റെ കേടാണോ എന്തോ.
പമ്മന്റെ ബുക്കുകളില്‍  കുറച്ചു മസാല കാണുമെന്നു എല്ലാര്ക്കും അറിയാം
അയാള് വിചാരിച്ചു ഞാന്‍ അങ്ങ് ചൂളി പോകും എന്നു
കഷ്ട്ടം
ഇപ്പോളത്തെ പെണ്ണുങ്ങളോട്  ഇങ്ങനെ  ഉള്ളവരുടെ നേരംപോക്കൊന്നും നടക്കില്ല
ചിരിക്കുന്ന വദനങ്ങള്‍ കണ്ടു മടുത്തു....
കരയുന്ന നയനങ്ങള്‍ ആണെനിക്ക്‌ പ്രിയം ,
എങ്കിലും ഞാന്‍ ചിരിക്കും.
പുഞ്ചിരിക്കുന്ന ചുണ്ടില്‍ കാണുന്നു ഞാന്‍,
മൂര്‍ച്ച എറിയോരായുധം.
ഇരുളിന്റെ മാറില്‍,
നേര്‍ത്ത തണുപ്പിന്‍,
അലിങ്ങനത്തില്‍ ഉറങ്ങാന്‍ എനിക്കിഷ്ട്ടം.
പകലിന്റെ നെഞ്ചില്‍ ,
മുഖം മൂടി അനിഞ്ഞവരുടെ ലാസ്യ നൃത്തം .
പൂ പുഞ്ചിരി തൂകുന്ന പൈതളിനെക്കള്‍-
മ്രിതപ്രായന്റെ  മുക്കലും,മൂളലും,
അപ്പോളും ഞാന്‍ ചിരിച്ചു കൊണ്ടേ ഇരുന്നു .
ഒടുവില്‍ ഞാന്‍ തിരഞ്ഞു എന്നെ,
ബലമുള്ള കബികള്‍ക്ക് അകത്തു,
അപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു,
എനിക്ക് ഉടയാടകള്‍ ഇല്ലായിരുന്നു.
എന്‍റെ ശരീരത്തില്‍ ശുദ്ര ജീവികള്‍ കൂട് വെച്ചു ,
എനിക്ക് വിശപ്പ്‌ ഇല്ലായിരുന്നു,
എനിക്ക് ദാഹമില്ലയിരുന്നു,
എനിക്ക് ബോധമില്ലായിരുന്നു,
എനിക്ക് ചിത്തഭ്രമം ആയിരുന്നു,
ഞാന്‍  ഒരു മനോരോഗി ആയിരുന്നു,
അപ്പോളും ഞാന്‍ ലോകത്തെ നോക്കി ചിരിച്ചിരുന്നു.
അര്‍ഥങ്ങള്‍ ഒന്നുമില്ലാത്ത -
പൊട്ടിച്ചിരി....................
ഒരു പൂവ് വിരിയുന്നു ഒന്നുമറിയാതെ-
പുലരിതന്‍ മടി മാറില്‍.....
ഒരു പൂവ് കൊഴിയുന്നു -
ഒന്നും കാണുവാന്‍ വയ്യാതെ
സന്ധ്യതന്‍ ഇട നെഞ്ചില്‍
ജനനവും മരണവും നിമിഷങ്ങള്‍ക്കകം .....
ആര്‍ക്കോ വേണ്ടി,എന്തിനോ വേണ്ടി-
കാലചക്രം തിരിയുന്നു,
കൊഴിഞ്ഞ പൂവിന്‍ ആത്മ വിലാപം
മണ്ണില്‍ ചിതറി ഒഴുകുന്നു
ആരും കാണാതെ
കൂടെ ആരും ഇല്ലാതെ
എന്തിനാണ്  പൂവേ ഈ വിലാപം
മൊട്ടായി ജനിച്ചു പൂവായി വിരിഞ്ഞ സുന്ദരി
ഇപ്പോള്‍
വാടികരിഞ്ഞ നിന്‍ ഇതളുകള്‍ നോക്കി നെടുവീര്‍പ്പെടുന്നു
നിലനില്‍പ്പിന്‍ സാഹിത്യം ചമയ്ക്കുന്നു -
വിധി കോമരങ്ങള്‍

Wednesday, November 11, 2009

വരികല്ലുകള്‍ ഇളകിയ കല്പടവില്‍,പച്ച നിറമുള്ള  ജലാശയത്തെ നോക്കി ,ഓര്‍മ്മകളുടെ ചുഴികളില്‍ മുങ്ങാം കുഴിയിട്ടതും ,ആ കല്പ്പടവിന്റെ തണുത്ത പ്രതലത്തില്‍ മാനത്ത് നോക്കി പകല്‍ വിരിഞ്ഞ നക്ഷത്ര പൂക്കളെ എന്നിയതും ,അവള്‍ക്കിഷ്ട്ടപെട്ടിരുന്നില്ല
അവള്‍ പുച്ഛത്തോടെ പുലമ്പി  ഓ നൊസ്റ്റാള്‍ജിയ

തോട്ടു വരബത്തെ കൈതകാടിന്റെ ഇടയില്‍ കൂട് വെച്ചു മുട്ടയിട്ടു അതില്‍ അടയിരിക്കുന്ന കുള കാക്ക കളെ തന്റെ കുഞ്ഞിനു കാണിച്ചു കൊടുതപ്പോളും അവള്‍ പറഞ്ഞു, ഓ നൊസ്റ്റാള്‍ജിയ

എലികളും,മരപ്പട്ടിയും വിഹരിക്കുന്ന ആ തട്ടിന്‍ പുറത്തു ചിലന്തി വല കളോട്  കുശലം പറഞ്ഞു ,പണ്ട് അമ്മ സന്ധ്യാദീപം  കൊളുത്തിയിരുന്ന ആ ഓട്ടു വിളക്ക്  കണ്ടെത്തി ,അടുക്കളയിലെ മാറാല കെട്ടിയ മൂലയില്‍ ഇരുന്ന  കറുത്ത് തടിച്ച പഴയ ഭരണിയില്‍ നിന്നും കറുത്ത നിറമുള്ള,തേന്‍ ഇട്ടിട്ടു വീഴുന്ന  വാളന്‍ പുളി കൊണ്ട് ,ആ കരി തിരിയുടെ പാടുകള്‍ തേച്ചു കളയാന്‍ ശ്രേമിച്ചപ്പോലും അവള്‍ പുലമ്പി, ഓ നൊസ്റ്റാള്‍ജിയ

തൊടിയിലെ മൂവാണ്ടന്‍ മാവില്‍ നിന്നും തോഴിഞ്ഞു വീണ കണ്ണി മാങ്ങകള്‍ മുണ്ടിന്റെ കോന്തലയില്‍ പെറുക്കി കൂട്ടി ഉമ്മറത്തിരുന്നു ഉപ്പും കൂട്ടി കഴിച്ചപ്പോലും കേട്ടു, ഓ നൊസ്റ്റാള്‍ജിയ

അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണില്‍ ഒരു വസന്തത്തെ മൊത്തം കടമെടുത്തു കായ്ച്ചു നില്ലുന്ന ഗൌരി പത്രത്തെ പുണര്‍ന്നു നിന്നപ്പോളും അവള്‍ അലറി , ഓ നൊസ്റ്റാള്‍ജിയ

അവള്‍ക്കെല്ലാം നൊസ്റ്റാള്‍ജിയ
എനിക്കോ
ഒരിക്കലും തിരികെ കിട്ടാത്ത എന്‍റെ ജീവിതവും
ഇവിടെ

കാല്‍പ്പനികത ചിതലെടുക്കുന്നു
രുധിരം പുഴയായി ഒഴുകുന്നു
അലറി വിളിക്കുന്നു ഒരമ്മ
കെട്ടുപാടുകള്‍  വിട്ടു   യാത്രയാകുന്നു-
ജീവന്‍,വിണ്ണിലെ സന്ധ്യ നക്ഷത്രമായി .
യുദ്ധം പിറക്കുന്നു
ജീവിതം തളരുന്നു
വിലാപങ്ങള്‍ ഉയരുന്നു
വിലാസ നൃത്തം  ആടുന്നു
ചെകുത്താന്മാര്‍
ഭൂമി ഇന്നൊരു കല്‍ തുരുങ്ക്
ദൈവം പോലും കണ്ണ് പൊത്തുന്നു
നാളത്തെ പത്രങ്ങളിലെ ചൂട് വാര്‍ത്ത
ദൈവങ്ങളെല്ലാം ഹൃദയ    സ്തംഭനം മൂലം മരണപെട്ടു
ഭൂമി ഇനി ചെകുത്താന് സ്വന്തം
ചെറുപ്പത്തില്‍ തത്വ ചിന്തകള്‍ തലയില്‍ കയറി ,ആദര്‍ശത്തില്‍ കൂടി മാത്രമേ ജീവിക്കുകയുള്ള്,എന്നു കരുതി ജീവിതത്തെ വെല്ലു വിളിച്ചപ്പോള്‍ കരുതിയില്ല ,ഭ്രാന്ത്‌  എന്ന ലേബല്‍ ഒട്ടിച്ചു സമൂഹം അവളെയും ഇരുണ്ട ചട്ടകൂടുകള്‍ക്കുള്ളില്‍ ബന്ധിപ്പിക്കും എന്ന്.

പെണ്ണായി പോയതോ എന്‍റെ തെറ്റ്

അവള്‍ക്കു ശ്വാസം  മുട്ടുന്നുണ്ടായിരുന്നു ,ഇന്നലെ വരെ  താന്‍ ചുരുണ്ടു മൂടി കിടന്നിടതെ തണുപ്പ് ഇന്നു തന്റെ  കിടക്ക ക്ക് ഇല്ലന്നു അവള്‍ക്കു തോന്നി ,വരണ്ട മണല്‍ തരികള്‍ അവളുടെ ദേഹത്തില്‍ ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു ,ചുറ്റും ഇരുളിന്റെ കാളിമ ,ഇന്നലെ വരെ ഇരുളിലാണ്‌ കിടന്നതെന്കിലും ദൂരെ ഒരു വെളിച്ച ത്തിന്റെ  പ്രതീക്ഷ ഉണ്ടായിരുന്നു  ,എനിക്ക് എന്താണ് സംഭവിച്ചത് ,എനിക്ക് അനന്ങുവാന്‍ കഴിയുന്നില്ല ,ഇന്നലെ വരെ ഞാന്‍ എന്‍റെ കുഞ്ഞി കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടിയിരുന്നു,അപ്പോളൊക്കെ കുളിരുല്ലൊരു സ്പര്‍ശം എന്നെ കടന്നു പോയിരുന്നു ,സ്നേഹത്തോടെ  കൊഞ്ചി ഉള്ള ശകാരങ്ങള്‍ കേട്ടിരുന്നു ,ലോലമായ താരാട്ടു പാട്ടും കേട്ടിരുന്നു.ഇന്നു ഒന്നും കേള്‍ക്കുന്നില്ല ,എന്താണ് പറ്റിയത് ..........................

എന്‍റെ ശരീരത്തില്‍ നിന്നും എന്തോ ഒന്ന് നഷ്ട്ടപെട്ടിരിക്കുന്നു ,.കുഞ്ഞി കണ്ണുകള്‍ തുറന്നു ഒരുപാടു കാഴ്ചകള്‍ കാണണം എന്നാശിച്ചു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുറെ നാള്‍ ഞാന്‍ കിടന്നു .നേര്‍ത്ത സ്പര്‍ശം തോടൊപ്പം അമ്മയുടെ എങ്ങലടികളും  ഞാന്‍ കേട്ടിരുന്നു ,കാരണം ഞാന്‍ പെണ്ണായി പോയതാണത്രെ ,ആരുടെ യോക്കെയോ സ്വരങ്ങള്‍ ഞാന്‍ പലപ്പോഴായി കേട്ടിരുന്നു "നീ വീണ്ടും പെണ്ണിനെ പെറ്റു കൂട്ടുകയണോ ? " അപ്പോഴെല്ലാം അമ്മ നിശബ്ദമായി കരഞ്ഞിരുന്നു ,കൂടെ  അമ്മയുടെ കൈകളിലെ ലോല സ്പര്‍ശവും ഞാന്‍ അറിഞ്ഞിരുന്നു .അമ്മയുടെ വയറ്റില്‍ കിടന്നപ്പോള്‍ എനിക്ക് ചുറ്റും കടലായിരുന്നു ,അമ്മയുടെ സ്നേഹത്തിന്റെ കടല്‍ ,ഇന്നു ആ കുളിര് ഇല്ല,വരണ്ട മണലിന്റെ ചൂടില്‍ എന്‍റെ ശരീരം പുകയുന്നു. .
,പുറത്തു അമ്മയുടെ നിലവിളിക്ക്‌ ഞാന്‍ കാതോര്‍ത്തു കിടന്നു  ,അപ്പോള്‍  , കൂടെ ഇനിയും പെണ്ണ് വേണ്ട എന്നൊരു പുരുഷ ശബ്തവും ,എനിക്കൊന്നും മനസിലായില്ല .പിന്നെ അമ്മയുടെ നിലവിളിക്കൊപ്പം എന്‍റെ കുഞ്ഞിളം മേനിയും ഒന്ന് ആടിയുലഞ്ഞു ,ഞാന്‍ കിടന്നിരുന്ന സുഘകരമായ ആ തണുപ്പ് നേര്‍ത്തു നേര്‍ത്തു വന്നു ,പിന്നെ ആ തണുപ്പ് ഇല്ലാതെ ആയി ,ആ ഇരുളിലെ  അസ്വസ്ഥത എന്നിലെ ശ്വാസത്തെ പിടിച്ചു നിര്‍ത്തി ,പിന്നെ ഞാന്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു ,അമ്മയുടെ താരാട്ടു പാട്ടിന്റെ ഈരടികള്‍ ഇല്ലാതെ വരണ്ട മണലില്‍ ഞാന്‍ഒറ്റയ്ക്ക് ...............................................................]

Wednesday, October 21, 2009

പണ്ട് ഞാന്‍ കുറെ ഏറെ എഴുതുമായിരുന്നു,അന്ന് എഴുതിയിരുന്ന വരികള്‍ക്ക് അര്‍ഥം ഉണ്ടായിരുന്നു,പക്ഷെ ഇപ്പോള്‍ എനിക്ക് എഴുതുവാന്‍ കഴിയുന്നില്ല ,എന്‍റെ സര്‍ഗ്ഗശക്തി നശിച്ചത് പോലെ ,എനിക്ക് തനിയെ ഇരിക്കുവാന്‍ കഴിയുന്നില്ല,തനിയെ ഇരിക്കേണ്ടി വന്നാലും ഒന്നും എഴുതുവാന്‍ കഴിയുന്നില്ല,എനിക്ക് അകാഗ്രത കിട്ടുന്നില്ല ,പണ്ട് എന്‍റെ നൊമ്പരങ്ങള്‍ ഞാന്‍ അക്ഷരങ്ങളായി കടലാസ്സില്‍ കോറിയിട്ടിരുന്നു ,അത് വായിച്ചു എന്‍റെ കൂട്ടുകാര്‍ പറഞ്ഞിരുന്നു ,""കൊള്ളാം ,നീ നന്നായി എഴുതുന്നുണ്ട്,നിന്റെ ഭാക്ഷ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന് "",അവരെന്നെ കളിയാക്കി പറഞ്ഞിരുന്നതാണ് എങ്കിലും,ഞാന്‍ അതില്‍  സന്തോഷിച്ചിരുന്നു .ഇന്ന് കടലാസും പേനയും എന്നില്‍ ഒരു സ്വതീനവും ചെലുത്തുന്നില്ല ,പണ്ട് കടലാസിന്റെ വെളുത്ത പ്രതലം കാണുമ്പൊള്‍ എന്തോ ആര്‍ത്തി പോലെ ആയിരുന്നു ,അത് നിറയെ കുന്നു കുനെ ഉള്ള അക്ഷര്നങ്ങള്‍ കുന്നു കൂടുന്നത് വരെ  എന്‍റെ വിരലുകള്‍ ചലിച്ചു കൊണ്ടേ ഇരിക്കുമായിരുന്നു ,എന്താണ് എനിക്ക് പറ്റിയത് .ഞാന്‍ എഴുതി കൂട്ടിയ കടലാസുകള്‍ സിമ്മേന്റ്റ്‌ ഇട്ട  മുറ്റത്തിന്റെ ഏതോ കോണില്‍ കിടന്നു കത്തി ഒരു പിടി ചാമ്പലായി എന്നറിഞ്ഞപ്പോലാണോ എന്നിലെ ഞാന്‍ മരിച്ചത് ,അന്ന്  മുതല്‍ ആകാം  എന്‍റെ വിരലുകള്‍ ചലിക്കാതെ ആയതു,അന്ന്  മുതല്‍ ആകാം  എന്‍റെ മനസ് ചിന്തിക്കാതായത്.

പണ്ട് വെളുത്ത മേഘങ്ങള്‍ നിറഞ്ഞ ആകാശത്തെയും ,നക്ഷത്രങ്ങളെയും കണ്ടാല്‍ എന്‍റെ മനസ്  തുള്ളിചാടിയിരുന്നു,സന്ധ്യമയങ്ങുമ്പോള്‍ മാനത്ത് നിറയുന്ന കുങ്കുമ വര്‍ണത്തെ ഞാന്‍ ഇഷ്ട്ടപെട്ടിരുന്നു ,നിഴലിലെ രൂപങ്ങളെ  ഞാന്‍ അറിയാന്‍ ശ്രേമിച്ചിരുന്നു ,മുറ്റത്ത്‌ വീണു ചിതറിയ മഴതുള്ളികളോട് കൂട്ടുകൂടിയിരുന്നു , നീര്കുമിളകളോട് പരിഭവിച്ചിരുന്നു ,പിന്നെ അതെല്ലാം അക്ഷരങ്ങള്‍  ആയി  എന്‍റെ മുന്നിലുള്ള കടലാസ്സില്‍ പുനര്ജീവിച്ചിരുന്നു .

ഇന്ന്  നഗരത്തിന്റെ തീഷ്ണ പ്രകാശത്തിലേക്ക് ,വായുവില്‍ നില്‍ക്കുന്ന ഏറുമാടത്തിലേക്ക്‌ , കണ്ടാല്‍ മനസിലാകാത്ത മായ കാഴ്ച കളിലേക്ക് ഞാന്‍ പറിച്ചു നടപെട്ടിരിക്കുന്നു , ജീവിതം ഞാന്‍ അറിയാതെ പുകഞ്ഞു കൊണ്ടേ ഇരിക്കുന്നു ,ഒരു കൊണ്ക്രീട്ടു  മരത്തില്‍ കെട്ടിയ  ഏറുമാടത്തില്‍ ഞാന്‍  ബന്ധനസ്ഥ ആണ് ,എന്‍റെ അകവും ,  ഏറുമാടം ത്തിന്റെ പുറവും ഒരേ പോലെ വേകുന്നു,അപ്പോള്‍ എന്നില്‍ എന്താണ്  പുതുതായി ഉണ്ടാകാന്‍ ,എന്‍റെ അക്ഷരങ്ങള്‍ വാടി പോയിരിക്കുന്നു ,എന്‍റെ മനസ് പുകഞ്ഞു കൊണ്ടിരിക്കുന്നു ,
എന്‍റെ അക്ഷരങ്ങളെ ,എന്‍റെ വാക്കുകളെ നിങ്ങള്‍ ഇനി എന്നാണ് എന്നിലേക്ക്‌ .......................
അര്‍ത്ഥമുള്ള വാക്കുകള്‍ കൊണ്ട് ജീവിതത്തിനു അര്‍ഥം കണ്ടെത്താന്‍ ഇനി എനിക്കാകുമോ ?
എന്‍റെ തൂലിക ഇനി ചലിക്കുമോ?
എന്താണ് കഥ ,എന്താണ് കവിത
ജീവിതമാണ്‌ കഥ ,നിരാശയാണ് കവിത
അല്ല ,സ്വപ്നമാണ് കഥ, മോഹമാണ് കവിത
അല്ല ശിദിലമായ ജീവിതമാണ്‌ കഥ
വ്യര്തമായ മോഹങ്ങളാണ് കവിത
പിന്നെന്തിനു ഞാന്‍ എഴുതണം ????????
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക് വേണ്ടി ഇനി ഞാന്‍ തൂലിക തൊടില്ല ........................
ജീവിതം ,മായജാലക്കാരന്റെ കയ്യിലെ മാന്ത്രിക വടി പോലെയാണ് ,അത് ചുഴറ്റുമ്പോള്‍ രൂപങ്ങളും ഭാവങ്ങളും മാറുന്നത്  പോലാണ്‌ ജീവിതവും .ദിനംപ്രതി സാഹചര്യങ്ങള്‍ മാറുന്നു ,കൂടെ ആള്‍ക്കാരും ,യഥാര്‍ത്ഥത്തില്‍  സ്നേത്തിനോന്നും ആരും വില കല്‍പ്പിക്കുന്നില്ല ,അവരവരുടെ ചിന്താഗതി ശെരിയാണ്‌ എന്ന് കരുതി മറ്റുള്ളവരെ പഴി പറയുന്നു  .ചിലര്‍ അവര്‍ക്ക് വേണ്ടി പുതിയ നിയമസംഹിത തന്നെ ഉണ്ടാക്കുന്നു,എന്നിട്ട് അത് മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്രെമിക്കുന്നു ,കാറ്റ് വരുമ്പോള്‍ കരിയിലയെ രക്ഷിക്കുന്ന മണ്ണാങ്കട്ട പോലാണ് പലരും പെരുമാറുന്നത് ,എന്തൊരു കെയര്‍ ,എന്തൊരു സ്നേഹം ,പക്ഷെ നമ്മുടെ കയ്യില്‍ നിന്നും ചെറിയൊരു പാളിച്ച വന്നാല്‍ ,അപ്പോള്‍ ആ സ്നേഹമൊക്കെ മറന്നു പൊരുതാന്‍ തയ്യാറാകുന്നു .ഈ  മനുഷ്യര്‍ എന്താ ഇങ്ങനെ ,എങ്ങനെ പൊയ് മുഖം അണിയുന്നവരെ എങ്ങനെ വിശ്വസിക്കും ?
അല്ലങ്കില്‍ തന്നെ ബന്ധങ്ങല്‍ക്കൊക്കെ ഇപ്പോള്‍ എന്ത് വിലയാണ് ?????????
അവരവരുടെ ന്തിലനില്‍പ്പിനു വേണ്ടി പോരാടുമ്പോള്‍ കഴിഞ്ഞകാലവും ,സ്നേഹബന്ധങ്ങളും ഒക്കെ മറവിയില്‍ ആണ്ടു പോകുന്നു ,ഇവിടെ കാട്ടിലെ നിയമം നാട്ടിലും പ്രവര്തികമാക്കേണ്ടി  വരുന്നു ,

Monday, October 5, 2009

തേക്കടി ബോട്ട് അപകടം അല്ലെങ്കില്‍ കെ.ടി .ഡി .സി യുടെ കാര്യപ്രാപ്തി ഇല്ലായ്മ

പെരിയാറിന്റെ അനന്തതയില്‍ എവിടെയോ നാല്‍പ്പത്തി അഞ്ചു ജീവന്‍ പൊലിഞ്ഞു.ആര്‍ക്കൊക്കെയോ ആരൊക്കെയോ നഷ്ട്ടമായി .നഷ്ട്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ വീണ്ടും പേജുകള്‍ കൂടുന്നു ,ആരാണ് ഉത്തരവാദി ?ഉഹാപോഹങ്ങള്‍ ,പലരും പലരീതിയില്‍ പലതരത്തില്‍ പലതും പറയുന്നു ,ഏതാണ്‌ സത്യം .കാട്ടു മൃഗങ്ങളെ കണ്ട സന്തോഷം കൊണ്ട് ഒരു നിമിഷം വിധിയെ വിളിച്ചു വരുത്തിയ ,അകാലത്തില്‍ പൊലിഞ്ഞ ആ ജീവനുകാലോ? പ്രായോഗിക പരിന്ജനം കുറവായ ഡ്രൈവര്‍ ?അപകടം സംഭവിച്ചാല്‍ അകത്തിരിക്കുന്നവര്‍ക്ക് രക്ഷപെടുവാന്‍ ആകാത്ത വിധം ബോട്ട് നിര്‍മ്മിച്ച കമ്പനി ? ആരാണ് ??????????? മാധ്യമങ്ങള്‍  എല്ലാം  തന്നെ  ഇത്തരം  കാര്യങ്ങളുടെ   പിറകെ  പോകുമ്പോ,ചിലതൊക്കെ  മാധ്യമങ്ങള്‍    കണ്ടില്ല  എന്ന്   നടിക്കുന്നു .പെരിയാറിന്റെ അഗാതതയില്‍ ഒരിറ്റു പ്രാണ വായുവിനായി  പിടഞ്ഞു ,വെറും ദേഹമായി അവശേക്ഷിച്ച  ആ ശവ ശരീരങ്ങള്‍ക്ക്  ഉത്തരവാദി  കെ .ടി .ഡി .സി  യുടെ ഉത്തരവാദിത്വമില്ലായ്മ അല്ലെ ? ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരിക്കുന്നവര്‍ ഇങ്ങ് താഴെ എന്ത്  നടക്കുന്നു എന്ന് അന്വേക്ഷിക്കുന്നില്ല ,അഞ്ചക്ക ശബളം,കാറ്‌,ബംഗ്ലാവ് ,പൊതു വേദികളില്‍ പ്രസംഗം ,പിന്നെന്തു വേണം,അപ്പോള്‍ കടമകളെ കുറിച്ച് മറക്കുന്നു ,ഇങ്ങു താഴെ തട്ടില്‍ എന്താണ് നടക്കുന്നത് എന്ന്  തലപ്പത്ത്‌ ഇരിക്കുന്ന ആര്‍ക്കും അറിയില്ല ,കെ ടി ഡി സി യിലെ എല്ലാ വരും അവരവരുടെ കടമകള്‍ യഥാവിധം ചെയ്തിരുന്നു എങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ? (വിധിയെ തടുക്കാന്‍ ആകില്ല എങ്ങിലും ) ഓരോ വകുപ്പിന്റെയും തലപ്പത്ത്‌ ഇരുന്നു സുഘസൌകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ,തന്റെ കടമകളെ കുറിച്ച് കൂടി ബോധവാന്മാര്‍  ആകാന്‍  ഇവര്‍ക്ക് സ്രെമിച്ചു കൂടെ ? കുറച്ചു കൂടി പരിചയം ഉള്ള ഒരു ഡ്രൈവര്‍ ആയിരുന്നു എങ്കില്‍ ,അല്ലെങ്ങില്‍ കുറെ ലൈഫ് ജക്കത്റ്റ്‌ കള്‍ ഉണ്ടായിരുന്നു എങ്കില്‍ ,അല്ലെങ്കില്‍ ആള്‍ക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാന്‍ തക്ക വഴികള്‍ ആ ബോട്ട് നു ഉണ്ടായിരുന്നു എങ്കില്‍ ,ഈ അപകടം ഒഴിവാക്കാമായിരുന്നു .ഇതെല്ലം കെ ടി ഡി സി യുടെ ചുമതല വഹിക്കുന്നവര്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലെ ? വല്ലവന്റേം കീശയിലെ കാശ് കെ ടി ഡി സി യുടെ വായിലെ ദോശ എന്ന് കരുതരുതയിരുന്നു .ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും ആ പാവങ്ങളെ തുണച്ചില്ല ,ഉറ്റവരെയും ഉടയവരെയും നഷ്ട്ടമായ പലരും ഒന്നുറക്കെ വിളിച്ചു കരയാന്‍ പോലുമാകാതെ നില്‍ക്കുന്ന കാഴ്ച ,ഇവര്‍ക്കുവേണ്ടി കോടി പിടിക്കാനും,സമരം ചെയ്യാനും ആരും ഇല്ല ,കാരണം അവര്‍ ഇവിടത് കാര്‍ അല്ലല്ലോ ,ഇവിടെ ഉത്തരം പറയേണ്ട സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും അഞ്ചു ലക്ഷം എന്ന വാഗ്തനം കൊണ്ട് പ്രശ്നത്തിന്റെ തീവ്രത കുറച്ചു ,എന്ത് പോഴതരവും കാണിച്ചിട്ട് പവപെട്ടവന്റെ നികുതിപണം കൊണ്ട് നാണം മറക്കുന്ന നാണം കേട്ട സര്‍ക്കാര്‍ ,
കുറച്ചു നാള്‍ മുന്‍പ് തട്ടേ കാട്ടു  ബോട്ട് അപകടം നടന്നപ്പോള്‍  ആ ബോട്ട് ന്റെ ഉടമയെ മാദ്ധ്യമങ്ങളും ,അധികാരികളും ചേര്‍ന്ന് കൊത്തിവലിച്ചു ,അയാള്‍ സ്വന്തം വയറ്റി പിഴപ്പിനായി ആണ് അന്ന് ബോട്ട് ഇറക്കിയതും,അയാളുടെ കഷ്ട്ട കാലത്തിനു  അതില്‍ വെള്ളം കയറി ഇരുപത്തി ഒന്ന് പേര്‍ മരിക്കുകയും  ചെയ്തു ,അന്ന് മാധ്യമങ്ങള്‍ അയാള്‍ ചെയ്ത തെറ്റിനെ കുറിച്ച് കൊട്ടി ഘോഷിച്ചു ,പക്ഷെ ഇന്നെന്തു പറ്റി?
ആരാണിവിടെ തെറ്റുകാരന്‍?
ആര്‍ക്കെതിരെ ആണ് നടപടികള്‍?  
""അയ്യോ"" ഇത് സര്‍ക്കാര്‍ കാര്യം അല്ലെ ,തൊട്ടാല്‍ പൊള്ളും ,മാധ്യമങ്ങള്‍ക്ക് മൌനം ....
ഈ നാട് നന്നാകില്ല ,ഇനി നന്നാകണമെങ്കില്‍  രാജഭരണം തിരികെ വരണം .അത് വെറും കിനാവ് മാത്രമല്ലെ!
നഷ്ട്ടപെട്ടവരുടെ നഷ്ട്ടങ്ങള്‍ വലുതാകാം,ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സന്തോഷങ്ങളുടെ നഷ്ട്ടം .ആരെയൊക്കെ കുറ്റം പറഞ്ഞിട്ടും ,കുറ്റം കണ്ടു പിടിച്ചിട്ടും ഇനി എന്ത് കാര്യം ,പക്ഷെ ഇനി എങ്കിലും സൂക്ഷിക്കാം ,നമ്മുടെ അനാസ്ഥ കൊണ്ട് ,ദൈവതിന്റെ സ്വന്തം നാടിനെ ആരും ഉള്ളുരുകി പ്രാകാതിരിക്കാന്‍,ആരുംവെറുക്കാതെ ഇരിക്കാന്‍ ,അന്യ നാട്ടുകാരന്റെ ജീവന്‍ ഈ മണ്ണില്‍ പൊലിയാതെ ഇരിക്കാന്‍ ,സകലതും നഷ്ട്ടമായ പലരെയും ദൈവം തളര്തതിരിക്കട്ടെ,ഇനി അങ്ങനെ മാത്രമല്ലെ പറയാന്‍ കഴിയു .പെരിയാറിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞ ആത്മാക്കള്‍ക്ക്  നിത്യ ശാന്തി ലഭിക്കട്ടെ ........
(എന്ത് വാര്‍ത്തയും മാസങ്ങളോളം കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ ,തേക്കടി ദുരന്തത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലേ എന്ന് സംശയം ,അന്യ ഭാക്ഷ ക്കരനല്ലേ മരിച്ചത് ,അതിനു മലയാളിക്ക് എന്താ അല്ലെ ,കൊടിപിടിക്കാന്‍ ആളുണ്ടങ്കില്‍ അല്ലെ പത്രധര്‍മ്മം ഉണരൂ ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് .....കഷ്ട്ടം കഷ്ട്ടം ,

Saturday, September 26, 2009

എന്‍റെ ഇഷ്ട്ട ഗാനങ്ങളില്‍

1.ºßdÄ¢: çµZAÞJ ÖÌíÆ¢
  øºÈ: çÆÕÆÞØí
Ø¢·àÄ¢: ç¼ÞYØY
ÉÞ¿ßÏÄí: æ¼XØß, æµ.¼ß. ÎÞVçAÞØí

µKßMâÎÞÈ¢ µHᢠÈGá ¾ÞX çÈÞAßÏßøßçA
®æa ÎÈTßW èÄÎÃßæJKÜÞÏß
ÉáWµÞX Èà ÕKâ...
                                           (µKßMâÎÞÈ¢...)
æÕG¢ µßÝAáæÉÞGáµáJß µÞLß ÉøKâ
µÞÃÞJ ÄàøBZ çÄ¿ß È¿KçMÞZ
ÎâµÞÈáøÞ·¢ µÅ ÉùEâ
ÕÞÈÕᢠçθÕᢠçÉÞæÜ
³{ÕᢠÄàøÕᢠçÉÞæÜ
¼z¢ ¨ ²øá ¼z¢ ²KÞÏí çºøÞX Èà ÕKâ
                                             (µKßMâÎÞÈ¢...)
ÉìVÃÎß ÄßCZ ÕKá æÄ{ßEá øÞÕáÎáÃVKâ
ÈßX ÎãÆáØíçÎø ÕàºßÏßÜÞùÞ¿ß
®ˆÞ¢ ÎùKçMÞZ Èà æºÞˆß
ÎÜøᢠÎÇáÕᢠçÉÞæÜ µá{ßøᢠÎEᢠçÉÞæÜ
¼z¢ ¨æÏÞøá ¼z¢ ²KÞÏí çºøÞX Èà ÕKâ
                                             (µKßMâÎÞÈ¢...)

 


Friday, September 25, 2009

കുഞ്ഞ്

അമ്മയുടെ  ഗര്‍ഭപാത്രത്തിലെ   നേര്‍ത്ത ഇരുട്ടില്‍ നിന്നും ,ആ കുളിരില്‍ നിന്നും ഒരു കുഞ്ഞു ഈ ഭൂമി യിലേക്ക് ആദ്യമായി വരുമ്പോള്‍,എന്താകും അതിന്റെ മനസ്സില്‍ ,അതിനു അപ്പോള്‍ ചിന്തിക്കാനുള്ള കഴിവ് കാണുമോ?
അറിയില്ല ,ഈ ലോകത്തെ ചൂടും,തണുപ്പും,അവനു അസഹനീയമാണ് ,അവന്‍ /അവള്‍  തന്റെ കുഞ്ഞി കയ്യുകളും ,കാലുകളും ഇളക്കി അല്ഫുതത്തോടെ പര പര എന്ന് നോക്കുന്നു ,അമ്മിഞ്ഞപാലിന്റെ മണം കിട്ടുന്നിടതെക്ക് അവന്‍ ചുണ്ടുകള്‍ കൊണ്ട് വരുന്നു ,പിന്നെ ആ മണ ത്തെയും ,അതിനോട് ചേര്‍ന്ന ചൂടിനേയും അവന്‍ ഇഷ്ട്ടപെടാന്‍ തുടങ്ങും , അവനു വിശക്കുമ്പോള്‍  അവനെ ചേര്‍ത്ത് അണക്കുന്നത് അവന്റെ ആരോ ആണെന്ന് അവന്‍ മനസിലാക്കുന്നു,പിന്നെ ആ സ്നേഹത്തെ അമ്മ എന്ന് വിളിക്കാന്‍ ആരെക്കൊയോ അവനെ പഠിപ്പിക്കുന്നു.എന്ത് സുഖംയിരിക്കും അമ്മയുടെ വയറ്റില്‍ ചുരുണ്ടു മൂടി കിടക്കാന്‍ അല്ലെ ?
ഒന്നിനെ കുറിച്ചും അറിയണ്ട ,ഒരു വിഷമവും ഇല്ലാ ,ചുമ്മാ ഉറക്കം തന്നെ ഉറക്കം ,ഒരിക്കല്‍ കൂടി ജനിക്കാന്‍ തോന്നുന്നു ,എന്നാല്‍ ഈ മക്കള്‍ അറിയുന്നുണ്ടോ ,അമ്മ അവനെ എന്തുമാത്രം കഷ്ട്ടപെട്ടാണ് ഒന്‍പതു മാസം കൊണ്ട് നടക്കുന്നത് എന്ന് ,പിന്നെ അവന്റെ മുഖം ഒന്ന് കാണാനായി ആ അമ്മ എന്ത് മാത്രം വേദന സഹിക്കുന്നു ,ഈ മക്കള്‍ക്ക്‌ ഒന്നും അറിയണ്ടല്ലോ (ഞാന്‍ ഉള്‍പ്പടെ ഉള്ള മക്കള്‍ ).പണ്ടൊക്കെ പ്രസവമൊക്കെ വളരെ എളുപ്പം കഴിയും,ഇപ്പോള്‍ ഗര്‍ഭിണി ആകുന്ന മുതല്‍ ചികിത്സ യാണ് ,പിന്നെ  റസ്റ്റ്‌ .
പ്രസവിക്കുന്നത് വരെയും റസ്റ്റ്‌ .പണ്ടുള്ളവര്‍ എങ്ങനെയാ ഇത്രയും കുട്ടികളെ ഒക്കെ പ്രസവിച്ചിരുന്നത്,അവരൊക്കെ ഗര്‍ഭകാലത്ത് എന്ത് മാത്രം ജോലികള്‍ ചെയ്തിരുന്നു .കാലം പോയ പോക്കെ !!!!!!!!!!!!!!!!!൧
എന്ത് ചെയ്യാം .....................
പാവം സ്ത്രീ കള്‍,എന്തൊക്കെ സഹിക്കണം ,ഇതില്‍ കുറെ കഷ്ട്ടപാട് ആണുങ്ങള്‍ക്കും കൊടുക്കണമായിരുന്നു .
പാവം അവ്വ ,വിശപ്പ്‌ കൊണ്ടാകും അന്ന് ആ ആപ്പിള്‍ പറിച്ചു കഴിച്ചത് ,അതിനു ഇത്രയും ഒക്കെ ദൈവം കൊടുക്കണമായിരുന്നോ?
എന്തൊക്കെ സഹിച്ചാലും ,കുഞ്ഞുവാവയുടെ മുഖം കാണുമ്പൊള്‍ എല്ലാ വേദന യും അമ്മമാര്‍ മറക്കും ,
ഇതിനൊക്കെ ഒരു മറുപുറം ഉണ്ട് ,ഉപേക്ഷിക്കാനായി പ്രസവിക്കുന്നവര്‍ ,ഒരു നിമിഷത്തെ സുഖം ത്തിനു  വേണ്ടി ,ഒരു കുഞ്ഞിനു ജീവന്‍ കൊടുക്കുന്നു ,പിന്നതിനെ വേണ്ടാതെ പ്രസവിച്ചു  എവിടെയെങ്കിലും ഉപേക്ഷിക്കുന്നു .എന്തായാലും അമ്മതൊട്ടില്‍ വന്ന ശേക്ഷം ,കുഞ്ഞുങ്ങളെ പട്ടിയും ,പൂച്ചയും കടിച്ചു വലിക്കുന്ന വാര്‍ത്തകള്‍ ഒന്നും കേള്‍ക്കേണ്ടി വരുന്നില്ല.എന്തിനാണ് കളയുവാന്‍ വേണ്ടി ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നത്,ഈ ലോകത്തിന്റെ ശാപവാക്കുകള്‍ മൊത്തം ഏറ്റുവാങ്ങാന്‍ ഒരു അനാഥ കുട്ടി കൂടി ,ശാസ്ത്രം ഇത്രയും വളര്‍ന്നിട്ടും നാട്ടിലെ പെണ്‍കുട്ടികളുടെ മനസിന്‌ വളര്‍ച്ച ഇല്ലാതെ പോകുന്നു,എന്തൊരു കഷ്ട്ടമാണ് ,നിങ്ങള്ക്ക് വളര്‍ത്താന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍  നിങ്ങള്‍ ഒന്നിനെ സൃഷ്ട്ടിക്കാതെ  ഇരിക്ക് ,

എനിക്കറിയാവുന്ന ഒരു ഫാമിലി ,ഒരു കുട്ടിയെ ദത്ത് എടുത്തിട്ടുണ്ട് ,അതിനിപ്പോ എട്ടു വയസായി ,എല്ലാരും അതിനെ വേറൊരു കണ്ണില്‍ ആണ് കാണുന്നത് ,അതെ കുടുബത്തിലെ മറ്റു കുട്ടികള്‍ ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഈ കുട്ടിക്ക് കൊടുക്കില്ല ,അത്  നോക്കി കൊണ്ട് നിന്നാല്‍ ചോതിക്കും ,നിനക്ക് വേണോ എന്ന് ,പാവം കുട്ടി അത് വേണ്ട എന്ന് പറയും ,പിള്ളാര്‌ എല്ലാം കൂടി കളിക്കുമ്പോള്‍ ഏതെങ്ങിലും ഒന്ന് മറിഞ്ഞു വീണാല്‍ ഉടനെ കുറ്റം ഈ കുട്ടിയുടെ തലയില്‍ വെക്കും,നീയാണ് പിള്ളേരെ കരയിക്കുന്നത്‌ എന്നൊക്കെ പറയും ,എന്ത് കഷ്ട്ടമാണ് , വേറൊരു ഫാമിലി ഉണ്ട് ,അവരും ഇതുപോലെ അടോപ്റ്റ്‌ ചെയ്തതാണ്,ആ കുട്ടി ഇപ്പോള്‍ നല്ലൊരു സുന്ദരി കുട്ടി ആയി ,എഞ്ചിനീയറിംഗ് നു പഠിക്കുന്നു ,ആ ഫാമിലി ആ കൊച്ചു പറയുന്നത് പോലെ ജീവിക്കുന്നു ,അത്രെക്കു സ്നേഹമാണ് അതിനോട് .അങ്ങനെ  ഒക്കെ ആണ് മനുഷ്യരുടെ കാര്യങ്ങള്‍...
പറഞ്ഞു പറഞ്ഞു കാട് കയറി ,എന്താ പറഞ്ഞു തുടങ്ങിയത്,ഇപ്പോള്‍ എന്താ പറയുന്നത് .....ബാക്കി പിന്നെ പറയാം ........


Saturday, September 19, 2009

???????????????

കാറ്  മൂടിയ   മാനം  പോലെ  മനസും , എന്താണെന്നു അറിയില്ല ,മനസിനകത്ത് അകെ ഒരു 
തിരയിളക്കം,അല്ലെങ്കില്‍ വലിയൊരു നൊമ്പരം അലട്ടുന്നത് പോലെ ,ഒരുപാടു ചിന്തിച്ചു എന്താണ് കാര്യം ,മറുപടി കിട്ടിയില്ല ,ചിലപ്പോള്‍ മനുഷ്യ മനസ് അങ്ങനെ ആണ് ,ഒരുപാട് ചിന്തിച്ചു കൂട്ടുമ്പോള്‍ അസ്വസ്തമാകും ,അതാകും കാരണം ,മഞ്ഞുകട്ടകള്‍ക്ക് മീതെ കൂടി നടക്കുന്നതും ,വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്നതും ഒക്കെ ,എന്തോ ഒരു ഓര്‍മയായി മനസിനെ മഥിക്കുന്നു.ജീവിത പ്രയാണത്തില്‍ ,മുന്നോട്ടു ലക്ഷ്യത്തിന്റെ വഴികള്‍ ഒന്നും കാണാത്തത് കൊണ്ടാകും ,എന്നും ഒരേ അവസ്ഥകള്‍ ,നേരം വെളുക്കുന്നു ,ഇരുട്ടുന്നു,പിന്നേം വെളുക്കുന്നു ,ഘടിഘാരത്തിന്റെ സൂചി യെ പോലെ ഒരേ ദിശയില്‍ ഒരേ കറക്കം ,ഓടി തളരുമ്പോള്‍ മുന്‍വിധികള്‍ ഒന്നും ഇല്ലാതെ ഒരിക്കല്‍ നിന്നേക്കാം ,എങ്കിലും വെറുതെ ഓടിക്കൊണ്ടേ ഇരിക്കണ്ടേ ,പരിഭവം ഇല്ലാതെ,പരാതി ഇല്ലാതെ ,എല്ലാം വിധി ക്ക് വിട്ടു കയ്യും കെട്ടി നിന്നാല്‍ ജീവിതം ആകുമോ? ആകുമായിരിക്കും അല്ലെ ,ആര്‍ക്കും തിരുത്താന്‍ പറ്റാത്ത ഒന്നാണല്ലോ വിധി ,സമയവും ,സന്ദര്ഫവും,ലൊക്കേഷന്‍ നും മാറ്റം ,എന്നാല്‍ വിധി!!!!!!!!!!!!!!!!!!!!! അതിനു മുന്നില്‍ കീഴടങ്ങുക തന്നെ ,കൊതിച്ചത് കൊണ്ടായില്ല ,വിധിച്ചതെ കിട്ടു .
 oru kuravum  തോന്നുന്നില്ല,എല്ലാം മികച്ചത് ,എന്നിട്ടും മനസിന്‌ എന്താണ് പറ്റിയത് ,മനസ് വളരെ ലോലമാണ് ,അതാണല്ലോ മനുഷ്യര്‍ക്ക്‌ മാനസിക രോഗം വരുന്നത് ,പെരുമഴ പോലെ ,മനസിലെ നൊമ്പരങ്ങളെ ഒഴുക്കി
കളയാം എന്ന് കരുതി,പൊട്ടി കരഞ്ഞു ,എന്നിട്ടും എന്തോ മനസിനകത്ത് ആ വേദനകള്‍ വേദനകള്‍ ആയി തന്നെ നില്‍ക്കുന്നു ,ആരോ ഉള്ളിന്റെ ഉള്ളില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്നത്‌ പോലെ , കൊടുക്കുന്ന സ്നേഹം തിരികെ ലഭിക്കുന്നില്ലേ ? കരുതല്‍ കിട്ടുന്നില്ലേ ? തിരികെ ഒന്നും പ്രതീക്ഷിച്ചു ഒന്നും ചെയ്യാന്‍ പാടില്ല ,തിരികെ കിട്ടണം എന്ന് നിയമമില്ല,വെറും പറച്ചില്‍ മാത്രം ,നാളെ യുടെ കരങ്ങള്‍ ഇന്നേ പ്രഹരം തുടങ്ങിയത് ആകാം ...................
എന്തായാലും ജീവിച്ചല്ലേ പറ്റു,ജീവിക്കുന്നു,വളരെ സ്നേഹത്തോടെ,വിശ്വാസത്തോടെ ,കരുതലോടെ ,പക്ഷെ നാളെ .............................?????????????
????????????

Wednesday, September 16, 2009

എന്റെ ഗ്രാമം (കവിത)

ഇതു അതിനടുത്ത വര്ഷം ഒന്നാം സമ്മാനം കിട്ടിയ കവിത
വിഷയം ഗ്രാമം

ജീവിതമെനിക്ക് നൊമ്പരമെകുംപോള്‍
ഓര്‍ക്കുന്നു ഞാനിന്നുമാ ബാല്യത്തെ
ഒരു അമ്പല പ്രാവായി എന്‍ ഗ്രാമത്തിന്‍
നെറുക യിലൂടെ പറക്കാന്‍ കഴിഞ്ഞെങ്കില്‍ !
അരയാലിന്‍ ചുവടും,ആമ്പല്‍ കുളവും -
ഇന്നത്തെ എന്‍ ഏകാന്തതയില്‍ ഓര്‍മ്മകളായി തുടിക്കുമ്പോള്‍ ,
എന്‍ ഗ്രാമമേ നീ തന്നെ എന്‍ പ്രിയ സഖി .

തുള്ളി കളിക്കുന്ന പാവാടപ്രായത്തില്‍
ഞാന്‍ നിന്‍ മാറിലൂടോടി കളിച്ച നാള്‍ -
നിന്നിലൂടെ തുള്ളിയോഴുകിയ പുഴതന്‍ തീരത്ത്
വെള്ളാരം കല്ലുകള്‍ പെറുക്കി കൂട്ടി അന്ന് -
കണ്ണാരം പൊത്തി കളിച്ച എന്‍ ബാല്യം .
വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന മാവേലി മന്നനെ വരവേല്‍ക്കാന്‍
മഞ്ഞ അരളി പൂക്കള്‍ തേടി ഞാന്‍
വീടുകള്‍ തോറും പാറി നടന്നു
ഓണവിരുന്നുമായി ഓടിയെത്തിയ ചിങ്ങത്തിന്‍ മുറ്റത്ത്‌ ഞാന്‍
തുള്ളികളിച്ച നാള്‍
എന്‍ ഗ്രാമമേ ,ഇതെല്ലം നീ എനിക്കേകിയ സമ്മാനമല്ലേ
ഊഞ്ഞാല്‍ പാട്ടും ,കുമ്മിയടിയും ,പുലിക്കളിയും എന്നുമെന്‍
ഓര്‍മ്മതന്‍ കൂമ്പാരത്തില്‍ ഒന്നാമതെത്തുന്നു .
മുത്തച്ഛന്‍ ഒത്തു ഞാന്‍ പൂവിരുക്കാനായി -
അമ്പലകുള പടവുകള്‍ ചാടിയിരങ്ങവേ,
ദൈവത്തിന്‍ പൂവിരുക്കല്ലേ കുട്ടി...
എന്നോതിയ നന്ങേമ വല്യമ്മയും,
എല്ലാം നിന്‍ സമ്മാനം ,
എനിക്ക് നേടാന്‍ കഴിഞ്ഞ അദ്യെതെ നേട്ടങ്ങള്‍.
ഇന്നെന്‍ സങ്കല്‍പ്പ ലോകത്തില്‍,
ഒന്നുമില്ലാശിക്കാന്‍ എനിക്കെങ്കിലും,
നിന്നിലെ സൌന്ദര്യം-
ജീവിതമെന്നത്‌ സുന്ധരമാണെന്നു
എന്നെ പറഞ്ഞു പഠിപ്പിക്കുന്നു .
എന്‍ ഗ്രാമമേ നീ തന്നെ സൌന്ദര്യം ,നീ തന്നെ സത്യവും
ഇന്നു
എവിടെ നഷ്ട്ടമായി നിനക്കു നിന്‍ ശാലീനത ,
നിനക്കു നിന്‍ ജീവിതം
നമുക്കു രണ്ടാള്‍ക്കും അറിയില്ല ,എവിടെയാണ്
നമ്മുടെ ജീവിതം നമുക്കു കൈമോശം വന്നതെന്ന് .......................

സ്വപ്നത്തിലൂടെ (കവിത)

കഴകൂട്ടം വിമന്‍സ് ടി -ല്‍ സര്‍വേയര്‍ കോഴ്സ് നു പഠിക്കുമ്പോള്‍ ,അവിടെ രണ്ടു വര്ഷവും കവിതയ്ക്ക് ഒന്നാം സമ്മാനം എനിക്കായിരുന്നു ,എന്തിനാണ് അവര്‍ പൊട്ട കവിതയ്ക്ക് ഒന്നാം സമ്മാനം തന്നതെന്ന് മനസിലാകുന്നില്ല ,ഞാന്‍ മാത്രമെ മത്സരിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ മനസിലാക്കാമായിരുന്നു ,എന്താണ് ഒന്നാം സമ്മാനം കിട്ടിയത് എന്ന് ,പക്ഷെ മുപ്പതോളം കുട്ടികള്‍ മത്സരത്തിനു ഉണ്ടായിരുന്നു ,കഥ രചനക്ക് രണ്ടാം സമ്മാനം കിട്ടി,പക്ഷെ കഥ എന്റെ കയ്യില്‍ നിന്നും നഷ്ട്ടായി ,എന്തായാലും ഞാന്‍ രണ്ടു കവിതകള്‍ ഇവിടെ കുറിക്കുന്നു .

അന്ന് തന്ന വിഷയം സ്വപ്നം ആയിരുന്നു ,അതിന് ഞാന്‍ ഇങ്ങനെ കുത്തി കുറിച്ചു


പാതിയുറക്കത്തില്‍ എന്നെ തഴുകിയ
കാറ്റിന്‍ കരങ്ങള്‍ക്ക് എന്തിത്ര കുളിര്‍മ്മ
പതിയെ ഉണര്‍ന്നു ഞാന്‍
എന്‍ സ്വപ്ന യാത്ര യില്‍ നിന്നേകയായി
ഓര്‍ക്കുവാന്‍ സ്രെമിച്ചു ഞാന്‍ സഞ്ചരിചോരി-
പാതയില്‍ ആയിരം പൂക്കള്‍ വിതറിയത് ആരെന്ന്
പിന്നൊരു ഞെട്ടലോടെ ഞാനറിഞ്ഞു എന്‍ -
സ്വപ്‌നങ്ങള്‍ എല്ലാം നിന്നെ കുറിച്ചായിരുന്നു എന്ന് .
ഏകാകിനിയാം എന്‍ കിനാക്കളില്‍ എന്നും നീയും -
നിന്‍ ചിരി മുത്തുകളും മാത്രം ,
പാതി ഉറക്കത്തിലും എന്‍ ചിത്തത്തില്‍
വസന്തം കെട്ടിയൊരു ഉണ്ഞാല്‍ ല്‍
ആടികളിക്കുന്നു നിന്‍ രൂപം,
നീയെന്‍ കിനാവിന്‍ കലിതൊട്ടിലില് എപ്പോഴോ -
ഞാനറിയാതെ പിറവിയെടുത്തു .
തുമ്പി യും പറവകളും പാറി കളിക്കുമെന്‍ -
കളിവീടിന്‍ മുറ്റത്ത്‌ ഒരായിരം പൂക്കള്‍ അന്ന് വിരിഞ്ഞു .
അതിന്‍ സൌരഭ്യം നുകര്‍ന്ന് നാം ഇരുവരും -
ഏതോ ജീവിത വീഥിയില്‍ കാത്തിരുന്നു .
ജീവിതതിനര്‍ത്ഥം ഉണ്ടെന്നു എന്നെ പഠിപ്പിച്ച എന്‍ ജീവനാഥ
സ്വപ്നത്തിന്‍ പൂന്തോപ്പില്‍ നീ തിരഞ്ഞത് എന്നെ യല്ലോ
നിനക്കെന്നെ കാണുവാന്‍ ഇനിയുമൊരു കണ്ണ് കൂടെ വേണോ?
ജീവിതത്തിന്‍ നൊമ്പര പാടുകള്‍ ഏറ്റു ഞാന്‍
എത്ര കാതം തനിയെ നടന്നെന്നോ !
ഒന്നു നീ പിറക്കുമോ എന്‍ സ്വപ്നത്തിന്‍ ഗര്‍ഭപാത്രത്തില്‍ നിന്നും ,
നിന്നെ താലോലിക്കാന്‍ എന്‍ കരങ്ങള്‍ ജന്മങ്ങളായി വ്രതമിരിപ്പു,
സ്വപ്‌നങ്ങള്‍ ഏറെ ഞാന്‍ കണ്ടു മറന്നു-
നീയാകും സ്വപ്നമെനിക്ക് പുതുമ യെകുന്നു .
എന്‍ കിനാക്കള്‍ക്ക് ജീവനുണ്ടായത് ,
നീയതിന്‍ കാന്‍വാസില്‍ വര്‍ണ്ണം ആയപ്പോള്‍,
ഉറക്കമുണര്‍ന്നു ഞാന്‍ കണ്ണുകള്‍ ചിമ്മിയപ്പോള്‍ -
നീയെങ്ങോ പോയി മറഞ്ഞിരിന്നു
എന്‍ സ്വപ്നങ്ങല്‍ക്കൊന്നിനും ജീവിതമില്ലയിരുന്നു .
സ്വപ്നങ്ങള്‍ക്ക് അര്ത്ഥം ചികയുന്ന ഞാനോ വെറും മടയി .

Monday, September 14, 2009

ഇവരും ഭൂമിയുടെ അവകാശികള്‍

ഇന്നലെ മനസ് വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു ,കാരണം ഞാന്‍ ഓമനിച്ചു വളര്‍ത്തിയ പട്ടികളില്‍ ഒന്നു ചത്തു പോയി , തലേ ദിവസം വരെ കണ്മുന്നില്‍ ഉണ്ടായിരുന്നിട്ടു , പെട്ടെന്ന് ഇനി അങ്ങനൊന്ന് ഉണ്ടാകില്ല എന്ന അവസ്ഥ ഒരിക്കലും സഹിക്കാന്‍ കഴിയില്ല ,പ്രിയപെട്ടതിന്റെ വേര്‍പാട്‌ ,അതാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്ന് തോന്നുന്നു . എനിക്ക് രണ്ടു പട്ടികള്‍ ഉണ്ടായിരുന്നു .ഒന്നു കല്ലു ,മറ്റേതു മിന്നു .മിന്നു ആണ് ഇന്നലെ ചത്തു പോയത് ,ജീവനോടെ കിടക്കുന്നത് കണ്ടിട്ട് ആണ് ഞാന്‍ പോയത് .അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അത് ചത്തു കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് ,നല്ല പട്ടി ആയിരുന്നു ,പെണ്ണാണ്‌ എങ്കിലും നല്ല ഉശിരുള്ള പട്ടി ആയിരുന്നു ,കല്ലുവിനെ അവള്ക്ക് പേടി ആയിരുന്നു ,കല്ലു ഭക്ഷണം കഴിച്ചിട്ടേ അവള്‍ കഴിക്കു ,എല്ലാം കല്ലുവിനായി അവള്‍ മാറ്റി വെച്ചു ,ഞങ്ങള്‍ വരാന്‍ അര മണിക്കൂര്‍ താമസിച്ചാല്‍ പോലും ഗേറ്റ് നു അടുത്ത് വന്നു ഞങ്ങളെ കാത്തു കിടക്കും ,ഞങ്ങളെ കാണുമ്പൊള്‍ പിന്നെ ചാട്ടവും ,ഓട്ടവും,ദേഹത്ത് കയറലും ഒക്കെ ആണ് .അവള്‍ടെ അസുഖം എന്താണെന്നു മനസിലാക്കാന്‍ ഞങ്ങള്ക്ക് കഴിഞ്ഞില്ല,അവള്‍ കുറെ ദിവസമായി ആഹാരം കഴിക്കുന്നുണ്ടയിരുന്നില്ല ,പക്ഷെ ഞങ്ങള്‍ അത് ശ്രെദിക്കാതെ പോയി ,അന്നേ ഡോക്ടര്‍ നെ കാണിച്ചിരുന്നു എങ്കില്‍ അവള്‍ രക്ഷ പ്രപിചേനെ.അവളുടെ വിയോഗം എന്നെ ഒരുപാടു വിഷമിപ്പിച്ചു ,എന്താ മിന്നു സുഘമില്ലേ എന്ന് ചോദിച്ചപ്പോള്‍ കിടപ്പില്‍ കിടന്നു കൊണ്ടു അവള്‍ ഒരു ശബ്തം ഉണ്ടാക്കി ,പാവം അവള്‍ എന്നോടുള്ള സ്നേഹം ശബ്തതിലൂടെ അറിയിക്കുക ആയിരുന്നു,എന്തായാലും മിന്നു ഞങ്ങളെ വിട്ടു പോയി .കല്ലുവിനു ഇന്നലെ ആകെ വിഷമം ആയിരുന്നു ,മിന്നുവിനെ കുഴിച്ചിട്ട സ്ഥലത്തു പോയി കിടക്കുന്നത് കണ്ടു,പാവം അതുങ്ങള്‍ക്ക് മിണ്ടാന്‍ കഴിയാത്തത് കൊണ്ടു വിഷമം പുറത്തു പറയുന്നില്ല .
മനുഷ്യരെ snehikkunnathinekkal പട്ടികളെ സ്നേഹിക്കുന്നതാണ് നല്ലതെന്ന് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചു .
...................................................................................................................................................................

രണ്ടാഴ്ച മുന്പ് ഒരു പൂച്ച കുഞ്ഞു വീട്ടില്‍ വന്നു കയറി ,ആരോ ഞങ്ങളുടെ വീടിന്റെ മുന്നില്‍ മൂന്നു പൂച്ച കുട്ടികളെ കൊണ്ടിട്ടിട്ട് പോയി ,അതില്‍ രണ്ടെണ്ണം വണ്ടി കയറി ചത്തു ,പിന്നൊരെണ്ണം എങ്ങനെയോ രക്ഷപെട്ടു ,ഒരു ദിവസം ഞങ്ങള്‍ വൈകിട്ട് ഓഫീസ്- നിന്നും ചെന്നു വണ്ടി നിര്ത്തി യപ്പോള്‍ ഒരു പൂച്ച വിളിക്കുന്ന സൌണ്ട് ,ഞങ്ങളുടെ ഗേറ്റ് നു മുന്നില്‍ കുറെ സ്ലാബ്‌ അടുക്കി വെച്ചിട്ടുണ്ട്,അതിന് ഇടക്ക് നിന്നാണ് സൌണ്ട് ,നോക്കിയപ്പോള്‍ ഒരു പൂച്ചകുഞ്ഞു തല പൊക്കി നോക്കുന്നു ,എന്നേം അച്ചായനേം കണ്ടപ്പോള്‍ വിളിയോട് വിളി ,എന്നിട്ട് ഓടി വന്നു അച്ചായന്റെ കാലില്‍ കൂടി വലിഞ്ഞു കയറി ,അച്ചായന് ഇതില്‍ പരം വേറൊന്നും വേണ്ട,അതിനെ രക്ഷിക്കു എന്ന് പറഞ്ഞാണ്‌ അത് കാലില്‍ പിടിച്ചത് എന്നാ അച്ചായന്‍ പറയുന്നതു ,അച്ചായന്‍ അതിനെ എടുത്തു പാലൊക്കെ കൊടുത്തു ഉഷാറാക്കി ,ഇനി ഒരു ജീവികളെയും വളര്തണ്ട എന്ന് തീരുമാനിച്ചിരുന്നതിനാല്‍ അതിനെ വീണ്ടും റോഡ്-ല്‍ കൊണ്ടു ആക്കി ,കുറെ കഴിഞ്ഞു മനസ് അനുവദിക്കുന്നില്ല ,അതിനെ ഉപേക്ഷിക്കാന്‍ ,പിന്നെ പോയി എടുത്തു കൊണ്ടു വന്നു .ഇപ്പോള്‍ നല്ല സുന്ദരി കുട്ടി ആയിട്ട് വീട്ടിലൊക്കെ ഓടികളിച്ചു വളരുന്നു ,കല്ലു വിന്റെ കയ്യില്‍ കിട്ടാതിരുന്നാല്‍ ഭാഗ്യം ,കല്ലുവിനു ഒരു ജീവികളെയും ഇഷ്ട്ടമല്ല ,വീട്ടില്‍ വളര്‍ത്തിയ അണ്ണാന്‍,മരപട്ടി.ഗിനി പിഗ് എല്ലതിനേം കടിച്ചു കൊന്നു ,പൂച്ചയെ വെറുതെ വിട്ടാല്‍ മതിയാരുന്നു ,പൂച്ചയെ ഞാന്‍ മ്യാവു മ്യാവു എന്നാണ് വിളിക്കുന്നത് ,ചക്കി എന്ന് പേരിടണമെന്ന് വിചാരിക്കുന്നു .
..................................................................................................................................................................

അവിട്ടത്തിന്റെ അന്ന് അച്ചായനോട് കുറെ സോപ്പ് ഒക്കെ പതപ്പിച്ചപ്പോള്‍ എന്നെ ക്ഷേത്രം ത്തില്‍ കൊണ്ടു പോയി .തിരികെ വരുന്ന വഴി പൂജപ്പുരയില്‍ രണ്ടു പയ്യന്മാര്‍ ഒരു കവര്‍ പാലൊക്കെ കയ്യില്‍ പിടിച്ചു നില്ക്കുന്ന കണ്ടു ,സംഗതി എന്താണെന്നു അറിയാന്‍ വണ്ടി നിര്ത്തി,അച്ചായന്‍ കാര്യം അന്വേഷിക്കാന്‍ പോയി,തിരികെ വന്നപ്പോള്‍ കയ്യില്‍ ഒരു പട്ടികുട്ടി ,ആരോ നാലു പെണ്പട്ടി കുട്ടി കളെ മഴയത്ത് കൊണ്ടു കളഞ്ഞിരിക്കുന്നു , പയ്യന്മാര്‍ അതുങ്ങളെ ഒരു പേപ്പര്‍ ല്‍ എടുത്തു കിടത്തി ,എവിടുന്നോ ഒരു പ്ലാസ്റ്റിക് പാത്രം ഒക്കെ മേടിച്ചു ,അതില്‍ പാല് ഒഴിച്ച് കൊടുത്തു ,എന്ത് നല്ല പയ്യന്മാര്‍ ,തിരുവനന്തപുരത്ത് ഉള്ള പയ്യന്മാര്‍ അല്ലാന്നു തോന്നുന്നു ,(ഇവിടുള്ളവര്‍ക്ക് ഇത്രയും ദയയും ,അനുകമ്പ യും ഒന്നും കാണില്ല ) കാലത്തു ഇത്രയും നല്ല പയ്യന്മാരോ എന്ന് അതിശയിച്ചു പോയി ,അങ്ങനെ ഒരു പട്ടികുട്ടി കൂടി ഞങ്ങളുടെ വീട്ടില്‍ എത്തി ,ഇപ്പോള്‍ പട്ടികുട്ടി യും ,പൂച്ച കുട്ടി യും തമ്മില്‍ അടിയും പിടിയും ,നല്ല രസമാണ് കാണാന്‍ ,പട്ടിക്കു മിന്നു എന്ന് പേരിടാം,അവള്‍ടെ ഓര്‍മ്മകള്‍ ഇവളിലൂടെ ജീവിക്കട്ടെ ........................ഇതുങ്ങള്‍ക്കും ജീവിക്കണമല്ലോ .ഒരു ലോട്ടറി അടിച്ചാല്‍ ,ഒരു കുന്നിന്റെ മുകളില്‍ കുറെ ഏക്കര്‍ സ്ഥലം വാങ്ങി ,അവിടെ വഴിയില്‍ ആള്‍ക്കാര്‍ ഉപേക്ഷിക്കുന്ന ജീവികളെ എല്ലാം എടുത്തു വളര്‍ത്തണം .അതുങ്ങള്‍ക്ക് ഒരു ജീവിതം ആകുമല്ലോ.വണ്ടി കയറിയും ,മനുഷ്യ പറ്റില്ലതവന്മാര്‍ കാലും കയ്യും ഒക്കെ അടിച്ചോടിച്ചും അതുങ്ങള്‍ക്ക് ജീവിക്കേണ്ടി വരില്ലല്ലോ ,ഒരു ശതമാനം അങ്ങനെ രക്ഷപെട്ടാല്‍ അത്രയും ആയല്ലോ. (മോഹം ആണ് ,പത്തു രൂപയില്‍ കൂടുതല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല )

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP