Tuesday, April 23, 2013

മനസിനെ അലട്ടുന്ന കഥാപാത്രങ്ങൾ





പണ്ട് വായന എനിക്കൊരു ഹരമായിരുന്നു ,അതിനെക്കാളുപരി ആശ്വാസവും ,ആ നല്ല ശീലം എങ്ങിനെ എന്നിൽ നിന്നും നഷ്ട്ടായി എന്നെനിക്കറിയില്ല,ഇപ്പോൾ വായിക്കാരെ ഇല്ല,അതിനുള്ള ടൈം ഇല്ല എന്നതാണ് ശെരി,പണ്ട് തട്ടിന്റെ മുകളില്ല്  കിടക്കുന്ന പുസ്തകങ്ങളൊക്കെ ഏണി  വെച്ച്  അവിടെ വലിഞ്ഞു കയറി ഇരുന്നു വായിക്കുമായിരുന്നു,ഇപ്പോൾ 2-ല്  കൂടുതൽ ലൈബ്രറി കളില്   membership  ഉണ്ട്,എന്നാലും ഒരു  ബുക്ക്‌ പോലും വായിക്കുന്നില്ല,

വളരെ നാളുകള്ക്ക് ശേഷം ഇന്നൊരു ആത്മകഥ വായിച്ചു ,''സ്വരഭേദങ്ങൾ "

ഡബ്ബിംഗ് അര്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചിയുടെ ആത്മകഥ .

എനിക്ക് അവരെ വളരെ ഇഷ്ട്ടമാണ്,കാരണം,നല്ല യോഗ്യതി അയ സ്ത്രീ ആണ് അവർ . അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കുവാൻ കഴിയും അവർ വളരെ ബോള്ഡ് അനെന്നു. ആങ്ങനെ ഉള്ള സ്ത്രീ കളെ എനിക്കിഷ്ട്ടമാണ്(എന്നാൽ അഹങ്കാരികളെ ഒട്ടും ഇഷ്ട്ടല്ല)..

ഭാഗം ഒന്ന് പറയുന്നത്  ഒട്ടപെട്ടുപോയ കുട്ടി യെ കുറിച്ചാണ് ............

എന്താണ് എന്ന് അറിയില്ല,ഒറ്റപെടലിന്റെ വേദന അറിഞ്ഞിട്ടുള്ളത് കൊണ്ടാണോ എന്തോ ,ആ ചെറിയ കുട്ടിയുടെ അനാഥത്വം എന്നെ വല്ലാതെ നൊമ്പരപെടുത്തി ....

അനാഥാലയത്തില്  ആക്കി തിരികെ പോയ അമ്മയെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ ചേച്ചി വടിയെടുത്തു തല്ലുന്നു ,ആ ചേച്ചിയെ എങ്ങനെ സ്നേഹിക്കുവാന് കഴിയും,അവളുടെ കുഞ്ഞു മനസിനെ ഒരുപാടു വേദനിപ്പിച്ചത് ഒരു പക്ഷെ ഇന്ദിര യുടെ(ചേച്ചി ) ആ പ്രവര്ത്തി ആകാം .
പിന്നൊരിക്കല്ല്  കാപ്പി വീണു കുഞ്ഞു ഭാഗ്യം ത്തിന്റെ മുഖം മുഴുവന്  പൊള്ളി കരുവളിച്ചപ്പോള്  അത് കണ്ടു ചിരിച്ച ചേച്ചി .

കാപ്പി വീണു പൊള്ളിയ മുഖത്തിലെ  മുരിവുകളൊക്കെ പഴുത്തു തുടങ്ങിയപ്പോള്  ഉണ്ണിയേട്ടന് (brother ) വന്നു മരുന്ന് പുരട്ടിയതും,മരുന്ന് തേച്ച മുഖത്ത് ഉമ്മ വെക്കാൻ പറ്റാത്തത് കൊണ്ട് ഭാഗ്യത്തിന്റെ ഉള്ളം കയ്യില ഉമ്മ വെച്ച്  മുറി വിട്ടിറങ്ങി പോയി,ആ ചേട്ടൻ ആ പ്രായത്തിലും അനിയത്തിയുടെ ആ അവസ്ഥ ല്ല് ഒരുപാട്  വേദനിച്ചിരുന്നു . ആ സ്നേഹം പിന്നീട് ഒരിക്കലും ഇത് എഴുതുന്ന സമയം വരെയും ആരില് നിന്നും കിട്ടിയിട്ടില്ല  എന്നാ ചേച്ചി എത്ഴുതിയത് .

ആറാം ക്ലാസ്സ്‌-ല പഠിക്കുന്ന പെണ്‍കുട്ടി ദിവസവും 25  കി മി  ദൂരം ബസ്‌-ല കയറി ആശുപത്രിയിൽ കിടക്കുന്ന അമ്മക്ക് കഞ്ഞി യും കൊണ്ട് പോകുന്നു,cancer  nte  പിടിയില നിന്നും മോചിതയകാൻ കഴിയാതെ അമ്മ വേദന യില്ലാത്ത ലോകത്തിലേക്ക്‌ പോയപ്പോൾ ,എന്ത് ചെയ്യണം എന്നറിയാത്ത
 ഭാഗ്യം ത്തെയും ,അമ്മയുടെ ശരീരത്തെയും ആംബുലൻസ്-ല കയറ്റി വീട്ടിലേക്കു വിടുന്ന ആശുപത്രി യിലെ ഡോക്ടര്സ് ,ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും ,,,,,,,,,,,,,,,,,,,,,,,,എനിക്ക് ചിന്തിക്കുവാൻ കഴിയുന്നതിനും അപ്പുറം

കുറച്ചേ വായിച്ചുള്ളൂ,പക്ഷെ വായിച്ചു എത്ര നേരം കരഞ്ഞു എന്ന് എനിക്കറിയില്ല,എനിക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത സംഭവം ആയി പോയി അത്,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു വന്ന സ്ത്രീ എങ്ങനെ ബോള്ഡ് അല്ലാതാകും,,,,

ഞാൻ ആ ബുക്ക്‌ വായിചു തീര്ന്നില്ല,പക്ഷെ അതിനു മുന്നേ ഇത് എഴുതണം എന്ന് തോന്നി .

വായിക്കുവാൻ താല്പര്യം ഉള്ളവര്  വായിക്കുക .



(തുടരും)





Tuesday, August 14, 2012

വ ളരെ നാളായി ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട് ,ഇന്ന് എന്തോ എഴുതണം എന്ന് തോന്നി,അതിനൊരു കൊച്ചു കാരണം ഉണ്ടായി.ഇതിനു തലക്കെട്ട്‌ എന്ത് കൊടുക്കണം എന്ന് എനിക്ക് അറിയില്ല .


ഞങ്ങള്‍ക്ക് ചെറിയൊരു ബിസിനസ്‌ ഉണ്ട് ,അതിന്‍റെ  ഓഫീസ്  പാളയം ത്ത്  ആണ് ,ഞാനും അച്ചായനും എന്നും അവിടെ പോകാറുണ്ട് ,ഇന്നും പോയി .ഇന്ന് പതിനൊന്നു മണി ആയപ്പോള്‍ ഒരു കൊച്ചു പയ്യന്‍ ഡോര്‍ ല്‍  വന്നിട്ട് ചോദിച്ചു "എസ് കമിംഗ്,എസ് കമിംഗ് "  ഞങ്ങള്‍ രണ്ടാളും ഇത് എന്താണ് കാര്യം എന്നറിയാതെ മിഴിച്ചു ഇരിക്കുവാണ് .എന്നിട്ട് അവന്‍ ചപ്പല്‍  ഊരി  ഇട്ടിട്ടു അകത്തു കയറി .വീണ്ടും അതെ വാചകം ആവര്‍ത്തിച്ചു .എന്നിട്ട് ഒന്നും ചോദിക്കാതെ  കസേര ല്‍ ഇരുന്നു ,എന്നിട്ട് എന്നോട് ചോദിക്കുവാണ്  ഞാന്‍ പറഞ്ഞതൊന്നും മനസിലായില്ലേ എന്ന് ,ഞാന്‍ പറഞ്ഞു മനസിലായില്ല ,
വീണ്ടും അവന്‍ സംസാരിച്ചു തുടങ്ങി  "എനിക്കൊരു  ജോലി തരണം,ഞാന്‍ എന്ത് ജോലി വേണേലും ചെയ്യാം വൈകുന്നേരം ആകുമ്പോള്‍ എനിക്കൊരു നൂറു രൂപ തരണം ".ഒറ്റ ശ്വാസത്തില്‍ അവന്‍ ഇത്രയും പറഞ്ഞു തീര്‍ത്തു .
ഞാന്‍ പറഞ്ഞു ഇവിടെ ജോലി ഒന്നും ഇല്ല,ഉടനെ അവന്‍ അതെന്താ ജോലി ഇല്ലാത്തത് എന്ന് എന്നോട് ,ഒരു ബക്കറ്റ്‌ ,തുണി,വെള്ളം തന്നാല്‍ ഞാന്‍ ഈ ഗ്ലാസ്‌ ഒക്കെ തുടച്ചു വൃത്തി ആക്കി തരാം എന്ന് .

100 രൂപ യുടെ കാര്യം അവന്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരുന്നു .

അവന്‍റെ പഠിത്തം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ കുഴപ്പമില്ലാതെ പഠിക്കും എന്നായിരുന്നു മറുപടി ,എന്നിട്ടാണോ നീ എസ് കമിംഗ് എന്ന് ചോദിച്ചത്  എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ,ഞാന്‍ ഇംഗ്ലീഷ്-ല്‍ കുറച്ചു പിന്നിലാണ് എന്നായിരുന്നു .പിന്നെ എന്താണ് ശെരി എന്നൊക്കെ ചോദിച്ചു മനസിലാക്കി .

അപ്പോള്‍ അവനോടു ഒരു ഇഷ്ട്ടം തോന്നി , ഓമനത്തം ഉള്ള ,ഇരുണ്ട നിറമുള്ള ചലപില സംസാരിക്കുന്ന ഒരു പയ്യന്‍ ,അവന്റെ മുഖത്ത് ക്ഷീണം ഉണ്ട് പക്ഷെ അത് പട്ടിണി കിടന്ന ക്ഷീണം അല്ല ,കിഴക്കേകോട്ട മുതല്‍ ,പാളയം വരെ നടന്നതിന്റെ ക്ഷീണം , അത്ര  നല്ലത് അല്ലെങ്കിലും മുഷിയാത്ത വസ്ത്രങ്ങള്‍ ,അവന്റെ പ്രായം ചോദിച്ചപ്പോള്‍  ആദ്യം പറഞ്ഞു പതിനാല് എന്ന്,പിന്നെ തിരുത്തി പറഞ്ഞു പതിമൂന്നേ ആയുള്ളൂ,പക്ഷെ എന്തേലും ജോലി കിട്ടാന്‍ വേണ്ടി പതിനാല് എന്ന് പറയും,അല്ലേല്‍ ബാലവേലക്ക് അകത്താകും എന്ന്,

പിന്നെ ഞങ്ങള്‍ അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങി ,
അവന്റെ കഥ ഇങ്ങനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,(ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അവന്‍ തന്ന മറുപടി )

ഉമ്മ ആരോടോ ഇറങ്ങി പോയി ,അത് കൊണ്ട് വാപ്പ എന്നെ കളഞ്ഞിട്ടു പോയി ,ഞാനും വാപ്പുമ്മ യും  കൂടി താമസിക്കുന്നു,വീടിനു വാടക 600 രൂപ ,500 രൂപ വാപ്പുമ്മ യുടെ  കയ്യില്‍ ഉണ്ട് ബാക്കി 100 രൂപ വേണം അതിനാണ് ജോലി അനേഷിച്ചു നടക്കുന്നത്.

പഠിക്കുന്നത് വള്ളകടവ്  സ്കൂള്‍-ല്‍  8 th  ക്ലാസ്സില്‍ (അവനെ കണ്ടാല്‍ 5 ആം ക്ലാസ്സ്‌-ല്‍  എന്നെ തോന്നു ),പഠിക്കാന്‍ സഹായിക്കുന്നത് ജമീല ടീച്ചര്‍ ,ബുക്ക്‌ ഒക്കെ ടീച്ചര്‍ വാങ്ങി തരും ,

ആഹാരത്തിനുള്ള അരി,ഗോതബു ,മലക്കറി ഒക്കെ പള്ളിയില്‍ നിന്നും തരും,വാടക കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞിട്ടുള്ളത്  മറ്റു രീതിയിലൊക്കെ സഹായിക്കുന്നുണ്ടല്ലോ അപ്പോള്‍ ഇത് കൂടി പറ്റില്ല എന്നആണ് (പള്ളി ഇത്രയും കാര്യം ചെയ്യുന്നത് തന്നെ അവനെ സംബന്ധിച്ച് മഹാ കാര്യമാണ്)  .അവധി ദിവസം അടുത്തൊരു താവൂക്ക്  കമ്പനി ല്‍ താവൂക്ക്  ചുമക്കാന്‍ പോകും ,ദിവസം അമ്പതു തവൂക്ക് ചുമക്കും ,ആ കാശ് ആണ് വാടക കൊടുക്കുന്നത് ,ഇപ്പോള്‍ തവൂക്ക് വരുന്നില്ല ,അത് കൊണ്ട് പണി ഇല്ല ,  .രണ്ട്‌  പേരോട് ഇന്ന് അവന്‍  ജോലി  ചോദിച്ചു  പക്ഷെ ഒരാള്‍ 5 രൂപ കൊടുത്തു,മറ്റൊരാള്‍ 10 രൂപ കൊടുത്തു ,ജോലി ആരും കൊടുത്തില്ല ,അവനു ആവശ്യമുള്ള കാശ് ഉം .
....
അവന്‍ കയ്യില്‍ ഉണ്ടായിരുന്ന 10 രൂപ എന്റെ നേരെ നീട്ടി എന്നിട്ട് പറയുവാണ്  ഈ പത്തു രൂപ ആന്റി എടുത്തോ,എന്നിട്ട് എനിക്ക് 100 രൂപ തരൂ എന്ന് ,കിളവി കുറെ ദിവസമായിട്ടു പറയുന്നു 100 രൂപ കൊണ്ട് വാ എന്ന്(കിളവി എന്ന് ഉദേശിച്ചത്‌ അവന്റെ ബപ്പുമ്മ  യെ ആണ്) ,ഇനി കൊടുത്തില്ലേല്‍ വീട് ഉടമസ്ഥന്‍ ചീത്ത വിളിക്കും,രണ്ടു ആഴ്ച മുന്നേ വാടക കൊടുക്കേന്ടതായിരുന്നു .ഇന്ന് സ്കൂള്‍-ല്‍  പോയില്ല,എന്തേലും ജോലി ചെയ്തു ഇന്ന് ആ കാശ് ഉണ്ടാക്കണം എന്ന് കരുതി ഇറങ്ങിയതാണ്.(വീണ്ടും അവന്‍ നിര്‍ത്താതെ 100 രൂപ യെ കുറിച്ച്  സംസാരിച്ചു കൊണ്ടേ ഇരുന്നു )

അവന്റെ കുഞ്ഞു മനസിന്റെ നൊമ്പരം കേട്ടപ്പോള്‍ ,ഒരു നിമിഷം കണ്ണ് നിറഞ്ഞു .
നീ പറഞ്ഞതൊക്കെ കള്ളമല്ലെന്നു  എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്,അവന്റെ സ്കൂള്‍ ന്റെ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍-ല്‍  അടിച്ചു നോക്കിയാല്‍ മതി,
അല്ലേല്‍ പൂന്തുറ വരെ അവന്റെ കൂടെ ചെന്നാല്‍ മതി എന്നായിരുന്നു .....

അവന്‍ സത്യമാണ് പറഞ്ഞത് എന്ന് എനിക്കറിയാമായിരുന്നു ,അവന്റെ കണ്ണുകളില്‍ നന്മ നിഴലിച്ചു കണ്ടുള്ളൂ ,അവാന്‍  ഹൃദയത്തില്‍ നിന്നായിരുന്നു ഓരോ കാര്യങ്ങളും പറയുന്നത്  എന്ന്  എനിക്ക് മനസിയായി .

ഇത് എഴുതണം എന്ന് തോന്നിയത് പിന്നെ അവന്‍ പറഞ്ഞ കാര്യം കേട്ടപ്പോള്‍ ആണ്.

സ്കൂള്‍ അവധി കാലത്ത് അവന്‍ ഒരു കട യില്‍ നില്‍ക്കുമായിരുന്നു .മാസം 1000 രൂപ ഓണര്‍ കൊടുക്കും ,ഒരു ദിവസം കുറെ സാറന്മാര്‍ വന്നു അവനെ പൊക്കി ,കാരണം ബാലവേല ,കട ഉടമ ക്ക് ഫൈന്‍ ,നോട്ടീസ് ,അങ്ങനെ പോയി കാര്യങ്ങള്‍ ,,,
അവനോടു സാറന്മാര്‍ പറഞ്ഞത്രേ ഇനി ഈ വഴി നിന്നെ കണ്ടാല്‍ നിന്നെ പിള്ളേര് ജയില്‍ ല്‍ ഇടും എന്ന് ,
എങ്കിലും പ്രാരാബ്ധങ്ങള്‍ ആരെ ഉള്ള ആ കുഞ്ഞു  ഗൃഹനാഥന്‍ വീണ്ടും  ജോലി അന്വേഷിച്ചു ആ കടയില്‍  പോകേണ്ടി വന്നു ,പക്ഷെ ആ കടക്കാരന്‍ പിന്നെ പറഞ്ഞത് അയാള്‍ക്ക് അകത്തു കിടക്കാന്‍ വയ്യ അത് കൊണ്ട് നിനക്ക് ജോലി ഇല്ലെന്നാണ്.....
പിന്നെ അവന്‍ 

കല്ല്‌ ചുമക്കാന്‍ പോയി തുടങ്ങി.....
നോമ്പ് സമയത്തും അവന്‍ കല്ല്‌ ചുമന്നു 
ആ കുഞ്ഞു ശരീരത്തിന് താങ്ങാവുന്നതിലും കൂടുതല്‍   ഭാരം അവന്‍ ചുമന്നു ....ചുമക്കുന്നു 

എ സി  കാര്‍-ല്‍ കറങ്ങി ,ഉത്തരവുകള്‍ ഇറക്കുന്ന എമാന്മാര്‍ക്ക് അറിയണ്ടല്ലോ അവന്റെ പ്രാരാബ്ദങ്ങള്‍ ...
മാന്യമായ തൊഴില്‍ ചെയ്‌താല്‍  ബാലവേല ????????????????????????
നാളെ അവന്‍ അവന്റെ ആവശ്യങ്ങള്‍ നടക്കുവാന്‍ വല്ലവന്റെയും  മുതല്‍ പിടിച്ചു പറിച്ചാല്‍ അവന്‍ കള്ളനായി,പിന്നെ അവന്റെ ഭാവി (അവന്‍ ഒരിക്കലും അങ്ങനെ ആകില്ല,അവന്റെ കണ്ണുകളിലെ ആത്മവിശ്വാസം അത്രയ്ക്കാണ്)
അവനെ ജീവിക്കാന്‍ അനുവദിക്കാത്തത് ആരാണ് ???????????? ഈ സമൂഹം തന്നെ അല്ലെ?

100 രൂപ ല്‍  കൂടുതല്‍ കിട്ടിയാല്‍ നീ എന്ത് ചെയ്യും എന്നാ എന്റെ ചോദ്യത്തിന് അവന്റെ മറുപടി ,എനിക്ക് കൂടുതല്‍ കാശ് വേണ്ട എന്നായിരുന്നു ...ഞാന്‍ കുറെ നിര്‍ബന്ധിച്ചപ്പോള്‍  ആണ് അവന്‍ കൂടുതല്‍ കൊടുത്ത കാശ് വാങ്ങിയത് .......
അടുത്ത ദിവസം വന്നാല്‍ ഒരു ജോഡി ഡ്രസ്സ്‌ വാങ്ങി തരാം എന്ന് പറഞ്ഞപ്പോളും അവന്‍ പക്വതയോടെ സംസാരിച്ചു.ഇപ്പോള്‍ ഒരു ജോഡി ഡ്രസ്സ്‌ നു 1000 രൂപ ആകും അത് കൊണ്ട് വേണ്ട എന്ന് ,പിന്നെ പല തുണികടകള്‍   തമ്മില്‍ താരതമ്യം ചെയ്തു പറഞ്ഞു തന്നു .ഞങ്ങള്‍ ബീമാപള്ളി യില്‍ പോയാണ് ഡ്രസ്സ്‌ വാങ്ങുന്നത് എന്ന് പറഞ്ഞു ,എല്ലാ പെരുനാളിനും  തലേ ദിവസം പള്ളിയില്‍ നിന്നും 2500/- രൂപ കൊണ്ട് തരും,അതിനാണ് എല്ലാ വര്‍ഷവും ഡ്രസ്സ്‌ വാങ്ങുന്നത് എന്ന് പറഞ്ഞു ,
എങ്കിലും അവന്‍ ഒരു പുതിയ ഉടുപ്പ് ആഗ്രഹിക്കുന്നു എന്ന് തോന്നി ,റംസാന്‍ ന്റെ തലേന്ന് വരം എന്ന് പറഞ്ഞു ഞാന്‍ കൊടുത്ത കാശ് ഉം വാങ്ങി അവന്‍ പോയി .
ബസ്‌-ല്‍  ടിക്കറ്റ്‌ എടുക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ,ഞാന്‍ കള്ളത്തരം കാണിക്കില്ല എന്നാണ് ,
അവന്‍ പോയി കഴിഞ്ഞിട്ടും ഇത് എഴുതുന്ന സമയവും അവന്‍ ഒരു വേദന ആയി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു,കണ്ണുകള്‍ നനയാതെ അല്ലാതെ അവനെ ഓര്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല ...പണ്ടു  കണ്ട  ഏതോ അമിതാബച്ചന്‍ സിനിമയില്‍ ബച്ചന്റെ കുട്ടികാലം പോലെ ,ഒരു ദാദി മായും ,ഒരു കുട്ടിയും ......................

ഒരു പക്ഷെ അവന്‍ എന്താണെന്നു എഴുതാനുള്ള എന്‍റെ ശ്രേമം  ഒരു പാരാജയം  ആയിരിക്കാം ,പക്ഷെ അവന്‍ ഞങ്ങളുടെ മനസിലുണ്ടാക്കിയ എന്തോ ഒന്ന് അതെന്താണ്????????????????????????????????????????????

.   

Thursday, April 1, 2010

സ്ത്രീധനം

നിയമങ്ങള്‍ എത്ര തന്നെ വന്നാലും സ്ത്രീകളുടെ പ്രശനങ്ങള്‍ക്ക് ഒരിക്കലും ഒരു പരിഹാരവും ഉണ്ടാകാതെ പോകുന്നു ,സ്ത്രീകള്‍ക്ക് മുപ്പത്തി മൂന്നു ശതമാനം സംവരണം ,സ്ത്രീധനത്തിനെതിരെ നിയമങ്ങള്‍ ,അങ്ങനെ ദിവസവും മാധ്യമങ്ങളില്‍ കുറെ കാര്യങ്ങള്‍ വരുന്നുണ്ട്,പക്ഷെ ഒരു സ്ത്രീയുടെജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌,സ്ത്രീധനത്തിന് എതിരെ ഘോരഘോരം പ്രസംഗം നടത്തുന്നവരുടെ  മക്കളെ പൊന്നില്‍ കുളിപ്പിച്ചാണ് വിവാഹ മണ്ഡപത്തിലേക്ക് അയക്കുന്നത് എന്ന പഴയ തിയറി എപ്പോഴും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .പല സ്ഥലങ്ങളിലും സ്ത്രീധന വിരുദ്ധ ഗ്രാമങ്ങളും ,പഞ്ചായത്തുകളും ഒക്കെ ഉണ്ടാകുന്നുണ്ട്,എന്നാലും പെണ്ണിന്റെ ജീവിതം  സ്രീധനം എന്ന കുരുക്കില്‍ പിടഞ്ഞു കൊണ്ടേ ഇരിക്കുന്നു .അതിനു ഒരു അറുതി വരുത്താന്‍ ഒരു നിയമത്തിനും കഴിയില്ല ,സ്ത്രീധന പ്രശ്നങ്ങള്‍ കൂടുതലും തിരുവനന്തപുരത്താണ്  കേള്‍ക്കുന്നത് ,തിരുവനന്തപുരതുള്ളവര്‍ പണത്തിനു വളരെ ആര്‍ത്തി ഉള്ളവരാണ് എന്നാണ് പൊതുവേ പറയുന്നത് ..........
എന്തായാലും സ്രീധനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും ഉണ്ട്,പക്ഷെ പല കുടുംബങ്ങളിലും ആരും പുറത്തു പറയാതെ ഉള്ളില്‍ ഒതുക്കുകയാണ് ചെയ്യുന്നത് ,

എട്ടുവര്‍ഷത്തെ പ്രണയം ,ജീവിതമാക്കാന്‍ ശ്രെമിച്ച കാമുകന്റെ അച്ഛനും അമ്മയും ,ഒരു നിമിഷം മകന്റെ ജീവിതത്തില്‍  ഇടപെട്ടപ്പോള്‍ തകര്‍ന്നത് എട്ടു വര്‍ഷത്തെ  അവരുടെ സ്വപ്‌നങ്ങള്‍ ആയിരുന്നു , സ്നേഹിച്ച പെണ്ണിനെ മകന് വേണേല്‍ വീട്ടില്‍ വിളിച്ചു കൊണ്ട് വരാം ,പക്ഷെ ചില കണ്ടിഷനുകള്‍ ഉണ്ട് ,പെണ്ണിന്റെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ ,അവള്‍ ആന്നു വരെ ജോലി ചെയ്തു ഉണ്ടാക്കിയ കാശ്,അവളുടെ ഒപ്പ് ഇട്ട ബ്ലാങ്ക് ചെക്കുകള്‍ ,ഇവ കാമുകന്റെ വീട്ടുകാര്‍ക്ക് കൊടുക്കണം ,പിന്നെ പയ്യനുമായി ഒന്നിച്ചു ജീവിക്കുന്നതിനു മുന്‍പ് അവളുടെ വീട്ടില്‍ നിന്നും അവള്‍ക്കുള്ള  ഷെയര്‍ വാങ്ങിച്ചു വരണം ,മാതാ പിതാക്കളുടെ ഈ കണ്ടിഷനുകള്‍ക്ക് മുന്നില്‍ കാമുകന്‍ വെറും നോക്ക് കുത്തി മാത്രം ആയി തീരുന്നു ,ഈ കണ്ടിഷനുകള്‍ അന്ഗീകരിക്കാന്‍  പറ്റാത്ത കാമുകി ഒറ്റ നിമിഷം കൊണ്ട് ആ ബന്ധം ഇനി വേണ്ട എന്നു വെക്കുന്നു,പിന്നെ അവള്‍ക്കു ബെറ്റര്‍ എന്നു തോന്നിയ ഒരു ജീവിതം സ്വീകരിക്കുന്നു  ,ഒരു വിധത്തില്‍ പറഞ്ഞാല്‍ അവള്‍ മിടുക്കി യാണ് ,ഇങ്ങനെ ഒരു ഫാമിലി -ല്‍ ജീവിച്ചാല്‍ അവളുടെ ജീവന് ഒരു വിലയും ഇല്ലാതാകും,ആ വീട്ടില്‍ ജീവിച്ചു തുടങ്ങി  രണ്ടു മാസം കഴിയുമ്പോള്‍ അവള്‍ ഗ്യാസ് പൊട്ടിത്തെറിച്ചു മരിച്ചു എന്ന വാര്‍ത്ത‍ കേള്‍ക്കേണ്ടി വരും ,കാരണം പണത്തിനു  ആക്രാന്തം പിടിച്ചവരാണ്  ഇത്തരക്കാര്‍.


മധ്യ തിരുവിതാം കൂറിലെ വളരെ സമ്പന്നനായ ബിസിനസ്‌ കാരന്റെ മകന് കല്യാണം ,പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ ചുറ്റുപാടുകള്‍ അനേഷിക്കാന്‍ പോയി,വളരെ സമ്പന്നര്‍,പത്തു തലമുറക്ക്‌ ജീവിക്കാനുള്ള സ്വത്തുക്കള്‍ ,പെണ്ണിന്റെ അച്ഛന്‍ ഹാപ്പി ,വളരെ നന്നായി പെണ്ണിനെ കെട്ടിച്ചു വിട്ടു,രണ്ടു മാസം സുഘകരമായ ദാമ്പത്യം ,മൂന്നാം മാസം പെണ്ണ് ഗര്‍ഭിണി ,അപ്പോഴാണ് പയ്യന്റെയും,കുടുംബകാരുടെയും തനി നിറം പുറത്തു വരുന്നത് ,നിന്റെ വീട്ടില്‍ ചോതിച്ചു കുറെ കാശ് കൂടി കൊണ്ടുവാ എന്നു പയ്യന്‍ ,ഉള്ളതെല്ലാം തന്നാണ് കെട്ടിച്ചത് എന്നു പെണ്ണ് ,പയ്യന്റെ വീട്ടുകാരെ ഭീഷണി പിറകെ ,കല്യാണം കഴിച്ചതിന്റെ സമ്മാനം വയറ്റില്‍ ഉള്ളപ്പോള്‍ അവള്‍ ക്ക് വേറെ നിവര്‍ത്തി ഒന്നും ഇല്ലല്ലോ അപ്പോള്‍  കൂടുതല്‍ കാശ് കൊണ്ട് വരും എന്നു പയ്യന്‍ വീട്ടുകാര്‍ കരുതി ,പക്ഷെ പെണ്ണ് കുടുംബത്തിലേക്ക് തിരികെ പോന്നു ,ചെറുക്കന്റെ വീട്ടില്‍ ഒന്ന് കൂടി അനേഷിക്കാന്‍ പോയ ബന്ധുക്കള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്,ചെറുക്കനും,കുടുംബവും  കുടുംബത്തിലെ മറ്റുള്ളവര്‍ നടത്തുന്ന ബിസിനസ്‌ ന്റെ നടത്തിപ്പുകാര്‍ മാത്രം ,അതിലൊന്നും ഒരു ഉടമസ്ഥത അവകാശവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല ,ഈ മാതാപിതാക്കള്‍ക്ക്  എന്ത് ചെയ്യാന്‍ പറ്റും,ഉള്ളതെല്ലാം കൊടുത്തു മകളെ കെട്ടിച്ചു,ഉള്ളതെല്ലാം ഭര്‍ത്താവും കുടുംബക്കാരും വീതിച്ചു എടുത്തു ,പകരം ഒരു കുഞ്ഞിനേയും കിട്ടി ,ഇപ്പോള്‍ വിവാഹമോചനത്തിന് കേസ് കൊടുക്കാന്‍ പോകുന്നു ....................
ആ കുട്ടിയുടെ ജീവിതം പോയില്ലേ ,അതിന്റെ മനസ് എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും ,ഇത് സമൂഹത്തില്‍ വളരെ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന കുടുംബത്തിലെ കാര്യമായതിനാല്‍ ഒരിക്കലും പുറത്ത് അറിയില്ല .സ്രീധനം എന്ന കാട്ടാള നിയമത്തിനു മുന്നില്‍ ആ  കുട്ടിയുടെ  ജീവിതം  ആണ് ഹോമിക്കേണ്ടി വന്നത് .
 മറ്റുള്ളവര്‍ മക്കള്‍ക്ക്‌ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ എന്‍റെ മകള്‍ക്ക് കൊടുക്കും എന്ന വാശിയില്‍ എല്ലാം കൊടുത്തു പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ ,വിദേശത്തുള്ള ഡോക്ടര്‍ നെയോ എഞ്ചിനീയര്‍ യോ  വിലക്ക് വാങ്ങുപോള്‍  ഓര്മ്മിക്കുക ,വീണ്ടും വീണ്ടും അവര്‍ നിങ്ങള്ക്ക് നേരെ കൈ നീട്ടി കൊണ്ടിരിക്കും ,അപ്പോഴെല്ലാം നിങ്ങള്‍ അവര്‍ക്ക് കാശ് കൊടുത്തു കൊണ്ടേ ഇരിക്കണം .
വളരെ പ്രശസ്ത യായ ചലച്ചിത്ര താരം സ്രീധനതിന്റെ പേരില്‍ മൂന്നു മാസത്തെ ദാമ്പത്യം മതിയാക്കി വന്ന വാര്‍ത്ത‍ ഈ അടുത്ത കാലത്താണ് ഉണ്ടായതു .(സത്യം അതാണോ എന്നു അറിയില്ല)
  എത്ര കേട്ടാലും ,കണ്ടാലും ഒരു അച്ഛനും അമ്മയും പഠിക്കില്ല ,ഇതിനെതിരെ പെണ്‍കുട്ടികള്‍ തന്നെ മുന്‍കൈ എടുക്കണം , സ്രീധനം ചോതിക്കുന്നവനെ വേണ്ട എന്നു പറയാനുള്ള ധൈര്യം  പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം,അച്ഛനും അമ്മയ്ക്കും ഉള്ളതൊക്കെ മക്കള്‍ക്ക്‌ ആണല്ലോ ,അവര്‍ക്ക് ജീവിക്കാനുള്ളത് എന്നായാലും കൊടുക്കുക,അല്ലാതെ സ്രീധനം എന്ന പേരില്‍ ഒന്നും കൊടുക്കാതിരിക്കുക ,കല്യാണത്തിന് മുന്നേ വീടും വസ്തുക്കളും, പയ്യന്റെ പേരില്‍ കൂടി എഴുതുന്ന ഏര്‍പ്പാട് ഉണ്ട് ,അങ്ങനെ എഴുതി വച്ചതിന്റെ പേരില്‍ ഇപ്പോഴും നരഗ തുല്യമായ ജീവിതത്തില്‍ നിന്നും രക്ഷപെടുവാന്‍ ആകാതെ പല സ്ത്രീകളും ജീവിക്കുന്നു  .ഇതിനൊക്കെ ഒരു അറുതി വരണ്ടേ,
പെണ്ണുങ്ങള്‍ തന്നെ തുനിഞ്ഞു ഇറങ്ങിയാല്‍  മാത്രമേ എന്തെങ്കിലും നടക്കു ....ലക്ഷങ്ങള്‍ ചെലവാക്കി വനിതാ കമ്മിഷന്‍ ,സ്രീധനതിനു എതിരെ ഉള്ള പരസ്യം മാധ്യമങ്ങളില്‍ കൂടി കാണിക്കുന്നുണ്ട് ,പക്ഷെ എന്ത് ഫലം ......................
ചങ്കരന്‍ പിന്നേം തെങ്ങുമ്മേ തന്നെ ......

Thursday, March 18, 2010

മാനത്തിനു വില പറയുമ്പോള്‍

കോഴിക്കോട്  പെണ്‍കുട്ടികളുടെ മാനത്തെ ,മൊബൈല്‍ ഫോണ്‍ ല്‍ കൂടി പകര്‍ത്തി മോശമാക്കാന്‍ ശ്രെമിച്ച,ഞരമ്പ്‌ രോഗിയെ സംരക്ഷിക്കാന്‍ ശ്രെമിക്കുന്നപോലീസ് ന്റെ പിടിപ്പു കേടിനു സര്‍ക്കാര്‍ എന്ത് നടപടി ആണ് എടുത്തത്‌,വെറും ഒരു സസ്പെന്‍ഷന്‍ ,
"എന്ത് സസ്പെന്‍ഷന്‍ ,"സര്‍ക്കാര്‍ ശമ്പളം പറ്റി   വീട്ടില്‍ ഇരുന്നു തീറ്റയും  ,കുടിയും ,അങ്ങനെ ഇരുന്നു തിന്നു ചീര്‍ക്കുംപോള്‍ ആ സസ്പെന്‍ഷന്‍ പിന്‍‌വലിക്കുന്നു,വീണ്ടും സര്‍ക്കാര്‍ ചെലവില്‍ അഴിഞ്ഞാടാന്‍ അവസരം.ഇവരെ ഒക്കെ സര്‍വീസ്-ല്‍ നിന്നും ഡിസ്മിസ്‌  ചെയ്യുകയാണ് വേണ്ടത് .
കേരള പോലീസ് ന്റെ പുലിയെ എലി ആക്കുന്ന വിദ്യ  നമുക്കൊക്കെ നന്നായി അറിയാം,വിദ്യാഭ്യാസം ഉള്ള ആ പെണ്‍കുട്ടി ആ കാര്യം നന്നയി മനസിലാക്കിയിട്ടാണ് ആ ഫോണ്‍ ഉയര്‍ന്ന ഉധ്യോഗസ്തരുടെ കയ്യിലെ കൊടുക്ക്‌ എന്നു വാശി പിടിച്ചത് ,അതിനു ,ഒരു പോലീസ് ഉധ്യോഗസ്ഥന്‍ ചെയ്തത് ,തന്റെ കയ്യിലിരുന്ന ഫോണ്‍ നെ മേശ പുറത്തേക്കു എറിഞ്ഞു കൊടുക്കുകയും,നിന്റെ കയ്യില്‍ ഇരിക്കുന്നതില്‍ കൂടുതല്‍ ഫോട്ടോകള്‍   ഇതിലുണ്ട്,ഇത് കണ്ടു രസിക്കടി എന്നു പറയുകയും ചെയ്തു ,എന്ത് കഷ്ട്ടമാണ്  ,നിയമം പാലിക്കപെടെണ്ടാതല്ലേ?
ആ ഓഫീസര്‍-ക്ക് വെറുമൊരു സസ്പെന്‍ഷന്‍ ,സ്വന്തം വീട്ടിലെ പെണ്ണിനാണ് ഈ അനുഭവം എങ്കില്‍ അയാള്‍ ഇത് പോലെ വില പേശുമോ?
എന്തിനും ഏതിനും കൊടി പിടിച്ചു സിന്ധബാദ് വിളിക്കുന്ന രാഷ്രീയ ചൂതാട്ടക്കാര്‍ എല്ലാം എവിടെ പോയി ?
   പൊതു ജനത്തിനെ ഒരിക്കല്‍ കൂടി കഴുതകള്‍ ആക്കാന്‍ ഇവിടെ കൊടി പിടുത്തം ഒറ്റ ദിവസം മാത്രം.
എങ്ങനെ കൊടി പിടിക്കും എല്ലാരും വമ്പന്‍ മാരുടെ പറ്റുകാര്‍ ആണല്ലോ ?
കേരള വനിതാ കമ്മിഷനിലും ,മനുഷ്യ അവകാശ കമ്മിഷനിലും കുറച്ചു വിശ്വാസം ഉണ്ട് ,രാഹുലിനും അനുജത്തിക്കും നീതി ലഭിക്കും എന്നും,തിന്മയുടെ കാവല്‍ ഭടന്മാര്‍ ക്ക്  തക്ക ശിക്ഷ കിട്ടും എന്നു പ്രതീക്ഷിക്കുന്നു ,പ്രതീക്ഷ മാത്രം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സ്ത്രീകളുടെ മാനം രണ്ടും മൂന്നും മിനുട്ട് ഉള്ള ബിറ്റുകള്‍ ആയി മാറുമ്പോള്‍ ,ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആരെ എങ്ങനെ വിശ്വസിക്കും,
പെണ്ണായി പിറന്നത്‌ കൊണ്ട് സര്‍വ്വതും സഹിക്കണം എന്നില്ലല്ലോ ,എന്നും പെണ്ണിന് നീതി കിട്ടുന്ന ഒരു കാലം....................................അങ്ങനെ ഒന്ന് ഉണ്ടാകുമോ? 

കേരളം ഒരു ഭ്രാന്താലയം എന്നു സ്വാമി വിവേകാനന്ദന്‍ പണ്ട് പറഞ്ഞത് വളരെ ശെരിയാണ്‌ ,അരച്ചകത്വതിന്റെയും,തെറ്റുകളുടെയും,വര്‍ഗീയത യുടെയും നാടായി കേരളം മാറി കൊണ്ടിരിക്കുന്നു . 
വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം അധപതനതിന്റെ  പടും കുഴിയിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്നു......
ഇനി വരുന്ന തലമുറക്കെങ്കിലും ,കേരളത്തെ കൈ പിടിച്ചു ഉയര്‍ത്താന്‍ കഴിയട്ടെ......................

തമ്മില്‍ ഭേദം തൊമ്മന്‍ -------------------തമിഴ്‌നാട്ടില്‍ കേരളത്തില്‍ ഉള്ളതിന്റെ പകുതി പ്രശനം പോലും ഇല്ല .... 




Monday, March 15, 2010

പരീക്ഷാ കാലം

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ള നാളുകള്‍ പരീക്ഷാ സമയത്തു ആണ് ,എസ് എസ് എല്‍ സി  പരീക്ഷാ കാലത്ത് ,ഹൃദയം ടപ ടപ എന്നാണ് ഇടിക്കുന്നത്‌ ,ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടി വായിച്ചു നോക്കുന്നത് വരെ ഈ ഹൃധയമിടിപ്പ്  തുടരും,പിന്നെ ചോദ്യ  പേപ്പര്‍ വായിച്ചു നോക്കി ,കൂടുതലും,പഠിച്ച പാഠങ്ങളിലെ ചോദ്യങ്ങള്‍ ആണെന്ന് കാണുമ്പൊള്‍ മനസൊന്നു തണുക്കും ,എങ്കിലും കൃത്യ സമയത്തിന് മുന്നേ എഴുതി തീര്‍ക്കാന്‍ പറ്റുമോ എന്ന പേടി വേറെ കാണും ,
എന്നാല്‍ പഠിക്കേണ്ട സമയം നന്നായി പഠിച്ചിരുന്നെങ്കില്‍ ഈ പേടി യുടെ കാര്യം വല്ലതും ഉണ്ടോ,ഓപ്പണ്‍ എയര്‍-ല്‍ ഇരുന്നാലെ പഠിത്തം വരൂ എന്നു പറഞ്ഞു ബുക്ക്‌ ഉം എടുത്തു കൊണ്ട് പറങ്കി മാവിന്റെ(കശുമാവ് ) തോട്ടത്തില്‍ പോകും ,ഏതെങ്കിലും ഒരു തടിച്ച കൊമ്പില്‍ കയറി ഇരുന്നു ,ആകാശം നോക്കി ദിവാ സ്വപ്നം കാണും,പിന്നെ കുറച്ചു ഉറങ്ങും,പിന്നെ പച്ച മാങ്ങ പറിച്ചു ഉപ്പും കൂട്ടി കഴിക്കും,പിന്നെ നേരത്തെ അവിടെ എവിടെങ്കിലും ഒളിപ്പിച്ചു വെച്ചിരിക്കുന്ന വീക്കിലി വായിക്കും,ഇതിനിടക്ക്‌ കുറച്ചു പഠിക്കും,ഇതായിരുന്നു എന്‍റെ 
പരീക്ഷാ പഠിത്തം ,ഇപ്പോള്‍ ആലോചിക്കുന്നു ആന്നു നന്നായി പഠിച്ചിരുന്നെങ്കില്‍ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു എന്നു .

 എസ് എസ് എല്‍ സി  പരീഷകാലത്ത്  കൂടുതല്‍ ഉത്തര പേപ്പര്‍ വാങ്ങാന്‍ എനിക്കിഷ്ട്ടമായിരുന്നു ,വലിയ അക്ഷരത്തില്‍ എഴുതി പേപ്പര്‍ റുകള്‍ പെട്ടെന്ന് നിറച്ചിട്ട്‌ അടുത്തത് വാങ്ങും ,കൂടുതലും മൊട്ട തെറ്റാകും എഴുതുന്നത്‌ .ഏറ്റവും കൂടുതല്‍ പേപ്പര്‍  വാങ്ങിയിട്ടുള്ളത് ഹിസ്റ്ററി പരീക്ഷക്കാണ്,ഫ്രഞ്ച് വിപ്ലവം ഒക്കെ അറും ഏഴും ഷീറ്റ് പെപേര്‍-ല്‍ ആണ്  എഴുതിയത് .ഏറ്റവും കുറവ് പേപ്പര്‍ വാങ്ങിയിട്ടുള്ളത് ഇംഗ്ലീഷ് പരീക്ഷക്കാണ്,അന്നും ,ഇന്നും ഇംഗ്ലീഷ് കാണാതെ പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിറകോട്ടാണ് .പിന്നെ ചരിത്ര പ്രാധാന്യമുള്ള ഒരു തീയതികളും,വര്‍ഷങ്ങളും എന്‍റെ ഓര്‍മ്മയില്‍ നില്‍ക്കില്ല,അന്നും ഇന്നും,ഭാഗ്യത്തിന്  സ്വാതന്ത്യം കിട്ടിയത് എന്നെന്നു അറിയാം,അത് തന്നെ മഹാഭാഗ്യം .ഇപ്പോളും പി എസ്  സി പരീക്ഷകള്‍ എഴുതാന്‍ പോകുമ്പോള്‍ എല്ലാ വര്‍ഷങ്ങളുംതീയതി കളും മന പാഠമാക്കി ആണ് പോകാറ്‌ ,പക്ഷെ ചോദ്യ പേപ്പര്‍  കിട്ടുമ്പോള്‍ അകെ അങ്കലാപ്പ് ആണ്,എല്ലാം തല തിരിച്ചു എഴുതിയിട്ട് വരും ,അത് കൊണ്ട് വര്‍ഷവും ,തീയതിയും  ചോദിക്കുന്ന ചോദ്യങ്ങളെ ഞാന്‍ തിരിഞ്ഞു നോക്കാറില്ല .

എസ് എസ് എല്‍ സി  പരീക്ഷാ  തീരുന്ന ദിവസം മനസ്സില്‍ ഒരു ഐസ്സ് കട്ട എടുത്തു വെച്ച പ്രതീതി ആണ് , ജീവിതത്തിലെ ആ വലിയ ഭാരം ഒന്നിറക്കി വെക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനവും , പിന്നെ റിസള്‍ട്ട്‌ വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വരെ ഒരു കുഴപ്പവും കാണില്ല ,അത് കഴിയുമ്പോള്‍ ആണ് വീണ്ടും മുള്‍മുനയില്‍ നില്ക്കാന്‍ തുടങ്ങുന്നത്,ഉറക്കമില്ല,ആഹാരം തൊണ്ടക്ക് താഴെ ഇറങ്ങില്ല ,ഹോ വല്ലാത്ത ഒരവസ്ഥ തന്നെ ,ആന്നു മുപ്പത്തി മുക്കോടി ദൈവങ്ങളെ എല്ലാം വിളിക്കും,തലേ ദിവസം  ടൂഷന്‍ സെന്റര്‍ -ല്‍ നിന്നും റിസള്‍ട്ട്‌ അറിഞ്ഞാലും പിറ്റേന്ന് പത്രം വരുമ്പോള്‍ വീണ്ടും ഒരു അങ്കലാപ്പ് ആണ്,റോള്നമ്പര്‍ പേപ്പര്‍-ല്‍ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ കുളിര്‍ മഴ നനഞ്ഞപോലെ ആണ്,പിന്നെ കുറച്ചു അഹങ്കാരം തോന്നും .

ഡിഗ്രീ പരീക്ഷക്ക്‌  ഇത്രയും ടെന്‍ഷന്‍ ഇല്ലങ്കിലും,അപ്പോളും ടെന്‍ഷന്‍ തന്നെ ,സാമ്പത്തിക ശാസ്ത്രം മെയിന്‍ വിഷയം ആയതു കൊണ്ട് ,പരീക്ഷാ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കുമെന്ന് എല്ലാര്ക്കും അറിയാം ,അപ്പോഴാണ്  അന്കുട്ടികളുടെ ഒരു ഗാങ്ങ് രഹസ്യമായി  കോളേജ്-ല്‍ പ്രചരണം നടത്തിയത്  ,മെയിന്‍ പരീക്ഷയുടെ ആന്നു ഉത്തരങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് ,പരീക്ഷാ തുടങ്ങി അര മണിക്കൂര്‍ നു അകം ഉത്തരങ്ങള്‍ അവരവരുടെ എക്സാം ഹാള്‍-ല്‍ കിട്ടും ,പക്ഷെ അമ്പതു രൂപ കൊടുക്കണം ,അങ്ങനെ ഞങ്ങള്‍ കുറെ പേര്‍ അമ്പതു രൂപ വെച്ചു കൊടുത്തു ,ആന്നു അമ്പതു രൂപ എന്നു പറഞ്ഞാല്‍ വളരെ വലുതാണ് ...
അന്നത്തെ എക്സാം തുടങ്ങി അര മണികൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കാശ് വാങ്ങിച്ചവര്‍ വാക്ക് പാലിച്ചു .അവര്‍ എല്ലാ ക്ലാസ്സ്‌ കളിലും ,ക്ലാസ്സ്‌ മുറികളുടെ എയര്‍ ഹാള്‍ -ല്‍ കൂടി ഉത്തരങ്ങള്‍ അടങ്ങിയ പേപ്പര്‍ അകത്തേക്ക് ഇട്ടു തന്നു ,പക്ഷെ ഒരു ക്ലാസ്സ്‌-ല്‍ ഒരു കോപ്പി മാത്രമേ ഇട്ടുള്ളൂ,എല്ലാരും അത് കൈമാറി കോപ്പി അടിക്കണം എന്നാകും അവര്‍ ഉദേശിച്ചത്‌ ,ഞങ്ങളുടെ ക്ലാസ്സ്‌-ല്‍ ഇട്ട പേപ്പര്‍ കിട്ടിയത് ,സ്വന്തം കാര്യം സിന്ധാബത് എന്നു കരുതുന്നതും,അമ്പതു രൂപ കൊടുക്കതതുമായ ഒരു പെണ്‍കുട്ടിയുടെ കയ്യിലാണ് ,അവള്‍ മിടുക്കി സുഗംയിട്ടു എല്ലാം കോപ്പി ചെയ്തു എഴുതി,പലരും കയ്യും,കണ്ണും ഉപയോഗിച്ച് അവളോട്‌ ചോതിച്ചിട്ടും അവള്‍ ഒന്നും അറിയാത്ത പോലെ അവളുടെ എക്സാം എഴുത്ത് തുടര്‍ന്ന് ,അമ്പതു രൂപ കൊടുത്ത ഞങ്ങള്‍ എല്ലാം വിഡ്ഢികളെ പോലെ അവള്‍ എഴുതുന്നത്‌ നോക്കി ,അവളെ പ്രാകി കൊണ്ട്  അറിയാവുന്നത് പോലെ പരീക്ഷാ എഴുതി,അവളെ എക്സാം ഡ്യൂട്ടി ക്ക് നിക്കുന്ന സര്‍ നു ഒറ്റി കൊടുക്കാന്‍  അറും തയ്യാറായില്ല ,അവിടെ ഞങ്ങള്‍ എല്ലാം സുഹൃത്ത്‌ ബന്ധത്തിന് അര്‍ഥം കൊടുത്തെങ്കിലും അവള്‍..........................അതൊക്കെ ഇനി ഓര്‍ത്തിട്ടു എന്ത് കാര്യം ,പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവള്‍ക്കു ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു ,ഞങ്ങളൊക്കെ ജസ്റ്റ്‌ പാസ്‌
പക്ഷെ അന്നത്തെ പേപ്പര്‍ ഇട്ടുകൊടുക്കള്‍ വലിയ ഇഷ്യൂ ആയി ,ഏതോ ക്ലാസ്സ്‌ -ല്‍ ഇട്ട പേപ്പര്‍ എക്സാം ഡ്യൂട്ടി ക്ക് നിന്ന സര്‍ ന്റെ കയ്യില്‍ തന്നെ കിട്ടി,സര്‍ ആരെട അത് എന്നു വിളിച്ചു ചോതിച്ചതും ,പേപ്പര്‍ ഇടുവാന്‍ വന്നവര്‍ എല്ലാം കൂട്ടത്തോടെ ഓടി,കൂട്ടത്തോടെ കരിയിലക്ക് മുകളില്‍ കൂടി ഓടുന്ന സൌണ്ട് കേട്ടു  എല്ലാ സര്‍-ന്‍ മാറും ഇറങ്ങി നോക്കി,പക്ഷെ അവര്‍ പിടി കൊടുത്തില്ല,ഓടി തള്ളികളഞ്ഞു ,പക്ഷെ പല ക്ലാസ്സ്‌ കളിലും സര്‍ ന്‍  മാര്‍ അവര്‍ ഇട്ടു കൊടുത്ത ഉത്തര പേപ്പര്‍ വാങ്ങിച്ചു നശിപ്പിച്ചു കളയുകയുണ്ടായി .

അത് കഴിഞ്ഞു ഐ ടി ഐ -ല്‍ പഠിക്കുമ്പോള്‍ എക്സാം ,അതും ടെന്‍ഷന്‍ തന്നെ ,എന്‍റെ ഒരു ഫ്രണ്ട് ഉണ്ട്,അവള്‍ നന്നായി പഠിക്കും,അവള്‍ക്കു എല്ലാത്തിന്റെം ആന്‍സര്‍ അറിയാം ,അവള്‍ എനിക്ക് ആന്‍സര്‍ പേപ്പര്‍ നീക്കി വെച്ചു കാണിച്ചു തരുമായിരുന്നു,പക്ഷെ എക്സാം ഡ്യൂട്ടി ക്കാര്‍ അത്ര നല്ല സ്വഭാവക്കരല്ലയിരുന്നു ,അവരുടെ കണ്ണിലെ കരടായി മാറി ഞാന്‍ ,എങ്കിലും നല്ല മാര്‍ക്ക്‌ കിട്ടി .
ഇപ്പോഴത്തെ ഗ്രേഡ് സിസ്റ്റം നന്നല്ല എന്നാണ് എന്‍റെ അഭിപ്രായം,പണ്ട് എല്ലാരും ഒന്നാം റാങ്ക് വേണം എന്നു മത്സരിച്ചു പഠിക്കുമായിരുന്നു ,ഇപ്പോള്‍ അത് വേണ്ടല്ലോ ,കുട്ടികളില്‍ മത്സര ബുദ്ധി ഉണ്ടാകേണ്ടത് നല്ല കാര്യം തന്നെ ആണ് ,പഴയ വിദ്യാഭ്യാസ നയങ്ങള്‍ തിരികെ കൊണ്ട് വരണം .

പിന്നെ കഴിവതും കുട്ടികളെ ഇംഗ്ലീഷ് മീഡിയം  തന്നെ ചേര്‍ക്കുക,വലിയ ക്ലസ്സ് കളില്‍ എതുംപോളാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുന്നത് , ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എല്ലാം ഇംഗ്ലീഷ്-ല്‍ പറയുമ്പോള്‍ നമ്മള്‍ മലയാളം മീഡിയം പഠിച്ചവര്‍ വായും പൊളിച്ചു നില്‍ക്കും ,ഇപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,ആന്നു ഇംഗ്ലീഷ് മീഡിയം ത്തില്‍ എന്നെ പഠിപ്പിച്ചിരുന്നെങ്കില്‍...........................(എങ്കില്‍ പിന്നെ ഇപ്പോള്‍ അങ്ങ്  മല മറിച്ച്  കളഞ്ഞേനെ ,എന്തെങ്കിലും പുളു അങ്ങ്  പറയുകയാണ്  ..)






Tuesday, March 9, 2010

കാവ്

എന്‍റെ വീടിനു അടുത്ത് ഒരു വലിയ കാവ്‌ ഉണ്ടായിരുന്നു ,അതിനെ പണ്ട് ഊളെന്‍ കാവ് എന്നാണ് പറഞ്ഞിരുന്നത്,ഇപ്പോള്‍ ഇലങ്ങത്തും കാവ് എന്ന പേരിലാണ് അറിയപെടുന്നത് ,
പണ്ടൊക്കെ ആ കാവ്‌ കാണുമ്പൊള്‍  തന്നെ പേടിയാകും ,ഉച്ച സമയത്തൊന്നും ആരും അത് വഴി യാത്ര ചെയ്യാറില്ല ,അവിടെ എന്തൊക്കെയോ ദൈവീക ശക്തികള്‍ ഉണ്ടെന്നു പലര്‍ക്കും അനുഭവത്തില്‍ പ്രകടമായിട്ടുണ്ട്,എന്‍റെ അച്ഛന്റെ കുട്ടികാലത്ത്  ഊഞ്ഞാല്‍ കെട്ടാന്‍ വള്ളികള്‍ മുറിക്കാന്‍ ആള്‍ക്കാര്‍ അവിടെ പോകുമായിരുന്നു എന്നു പറയുന്നത് കേട്ടിട്ടുണ്ട്, ആ കാവില്‍ നിന്നും പണ്ട് ആരോ മരം മുറിച്ചു കടത്താന്‍ ശ്രേമിച്ചു ,മുറിച്ചിട്ട മരം എടുക്കാന്‍ പണിക്കാര്‍ വന്നപ്പോള്‍ ആ മരം തറയില്‍ നിന്നും ഉയര്‍ന്നില്ല ,ആ മരത്തിന്റെ തടി ഇപ്പോഴും ആ കാവിനുള്ളില്‍ എവിടെയോ കിടക്കുന്നുണ്ട് എന്നാണ് പറയുന്നത്,വേറൊരാള്‍ ഇതുപോലെ മരം മുറിച്ചു ,പിന്നീടു അയാള്‍ക്ക് തളര്‍വാതം വന്നു ,പിന്നെ മരിക്കും വരെ കട്ടിലില്‍ നിന്നും എഴുനേല്‍ക്കാന്‍ പറ്റിയിട്ടില്ല.
പണ്ട് ഈ കാവ്‌ നിറയെ വള്ളി പടര്പ്പുകളും കൂറ്റന്‍ മരങ്ങളും ആയിരുന്നു ,പലതരം കിളികളുടെ ചിലംബലുകലുകള്‍ എപ്പോഴും കേള്‍ക്കാമായിരുന്നു ,പിന്നെ കുറുക്കന്‍ മാരുടെ താവളം ആയിരുന്നു ,രാത്രി കാലങ്ങളില്‍ ഇവിടെ നിന്നും ഇറങ്ങുന്ന കുറുക്കന്മാര്‍ വീടുകളില്‍ നിന്നും കോഴിയെ മൊഴ്ട്ടിച്ചു ഓടി പോകുമായിരുന്നു ,

ഈ കാവ്‌ ഇരിക്കുന്ന സ്ഥലം എന്‍റെ വലിയമ്മയുടെ ഭാഗത്തില്‍ ഉള്ള ഭൂമി ആയിരുന്നു ,ഒരിക്കല്‍ കുറെ ആള്‍ക്കാര്‍ വന്നു കാവ്‌ വെട്ടി തളിക്കാന്‍ തുടങ്ങി ,ആന്നു അതിനെ ചൊല്ലി  എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി ,അതൊന്നും ഓര്‍മയില്ല,ആന്നു വന്നവര്‍ പറഞ്ഞത്  ഇവിടെ കാലാകാലങ്ങളായി പൂജകള്‍ ഒന്നും ലഭിക്കാതെ കിടക്കുന്ന വിഗ്രഹങ്ങള്‍ ഉണ്ട്,അവര്‍ അവരുടെ കുടുംബ ഷേക്ത്രത്തില്‍ പ്രശനം വെച്ചപ്പോള്‍ ഈ കാവ്‌ തെളിഞ്ഞു വരികയും അവിടെ പോയി പുനര്പ്രതിഷ്ട്ട ചെയ്യണം എന്നു അരുളിപാട് ഉണ്ടാകുകയും ചെയ്തു എന്നുമാണ്  ,ആദ്യമൊക്കെ കാവ്‌ വിട്ട് കൊടുക്കില്ല എന്നു വലിയമ്മ പറഞ്ഞങ്ങിലും,പിന്നെ കാവ്‌ അവര്‍ക്ക് വിട്ട് കൊടുത്തു .അങ്ങനെ അവര്‍ കാവ് വെട്ടി തളിച്ചപ്പോള്‍ ,കാവിന്റെ ഉള്ളില്‍ നിന്നും ദേവി വിഗ്രഹവും,നാഗ പ്രതിഷ്ട്ടകളും,കൊത്തു പണികള്‍  ഉള്ള  കരിങ്കല്‍  തൂണുകളും ഒക്കെ കിട്ടി,പിന്നെ അഞ്ചു തല ഉള്ള സര്‍പ്പത്തെ പലരും അവിടെ ഉള്ള വലിയ മരത്തില്‍ കണ്ടു എന്ന വാര്‍ത്ത‍ കാട്ടു തീ പോലെ പറന്നു ,അങ്ങനെ വളരെ പെട്ടെന്ന് കാവ് പ്രശസ്തമായി ,എല്ലാ ഞായറാഴ്ചയും അവിടെ തുള്ളല്‍ ഉണ്ടായിരുന്നു,തുള്ളുന്ന ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നവരുടെ ഭാവിയും,ഭൂതവും ഒക്കെ പറയുമായിരുന്നു,തുള്ളലിന്റെ അവസാനം,തുള്ളുന്ന ആളു  തിളയ്ക്കുന്ന പായസം ശരീരത്തില്‍ കൂടി എടുത്തു ഒഴിക്കും ,എല്ലാരും ശ്വാസം അടക്കി പിടിചു അത് കാണും ,ഞാനും എല്ലാ ഞായറാഴ്ചയും കാവില്‍ പോയിരുന്നു,കാവിനകത്തു കയറി കഴിഞ്ഞാല്‍ ശരീരത്തില്‍ കൂടി ഒരു തണുപ്പ് അരിച്ചു കയറാന്‍ തുടങ്ങും ,സൂര്യന്റെ വെട്ടം  വളരെ കുറച്ചു മാത്രമേ കാവിനുള്ളില്‍ എത്തി യിരുന്നുല്ല് ,
തൊഴുതു കഴിയുന്നത്‌ വരെ എല്ലാ മരത്തിന്റെ ശിഖരത്തിലും ഞാന്‍ നോക്കിയിരുന്നു,അഞ്ചു തലയുള്ള സര്‍പ്പത്തെ കാണാന്‍,പക്ഷെ ഇത് വരെ കണ്ടിട്ടില്ല ,കാവിന്റെ ഉള്ളില്‍ ഒരു മരച്ചുവട്ടില്‍ അവിടെ നിന്നും കിട്ടിയ ഒരു വിഗ്രഹം വെച്ചിട്ടുണ്ട്,ഒരു ദേവിയുടെ കൊച്ചു വിഗ്രഹം,ദേവിയുടെ പ്രതിഷ്ട്ടക്ക് താഴെ ആയി കുറെ പടികള്‍ ..,എനിക്ക് ആ വിഗ്രഹം കാണുന്നത് വലിയ ഇഷ്ട്ടമുള്ള കാര്യമാണ് .കാവിന്റെ ഉള്ളില്‍ എവിടെയോ  ഒരു കിണര്‍ ഉണ്ടെന്നു ,അങ്ങോട്ട്‌ ആര്‍ക്കും പോകാന്‍ കഴിയുന്നില്ല എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു ,എന്തായാലും ആ കാവില്‍ ഒരു ശക്തി ഉണ്ട് എന്നത് സത്യം തന്നെ ,കാവിനടുത്ത്‌ താമസിക്കുന്ന മുസ്ലിം കുടുംബം മാസം തോറും എണ്ണയും,തിരിയും വാങ്ങി കാവിലെക് നല്‍കാറുണ്ടായിരുന്നു ,ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒത്തിരി  കഴിഞ്ഞു  ഞാന്‍ കാവില്‍ പോയിട്ട് ,കുറെ നാള് മുന്നേ പോയപ്പോള്‍ കാവ് ആകെ മാറി പോയി ,ദേവി പ്രതിഷ്ട്ടയും ,അമ്പലവും ഒക്കെ ആയി ,

ഞാന്‍ ഇത് എന്തിനാണ് എഴുതിയത് എന്നു ചോതിച്ചാല്‍ ,കഴിഞ്ഞ ദിവസം എനിക്ക് വന്ന മെയില്‍-ല്‍ അഞ്ചു തലയുള്ള സര്‍പ്പത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു ,അത് കണ്ടപ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മിച്ചു ...


















Monday, March 8, 2010

An Important Issue: MUST READ
 
 
 
Politics is not a SERVICE anymore but a PROFESSION!!!
An Important Issue!
Salary & Govt. Concessions for a Member of Parliament (MP)

Monthly Salary :
Rs... 12,000/-

Expense for Constitution per month :
Rs. 10,000/-
Office expenditure per month :
Rs. 14,000/-

Traveling concession (Rs. 8 per km) :
Rs. 48,000/-
(eg. For a visit from South India to Delhi & return : 6000 km)

Daily DA TA during parliament meets :
Rs.. 500/day

Charge for 1 class (A/C) in train :
Free (For any number of times)  
(All over India )
 

Charge for Business Class in flights :
Free for 40 trips / year (With wife or P..A.)  

Rent for MP hostel at Delhi
: Free.

Electricity
  costs at home : Free up to 50,000 units.

Local phone call charge :
Free up to 1, 70,000 calls..

TOTAL expense for a MP
[having no qualification] per year :  Rs.32, 00,000/-
[i.e. 2.66 lakh/month]
TOTAL expense for 5 years :
  Rs. 1, 60, 00,000/-
For 534 MPs, the expense for 5 years :
Rs. 8,54,40,00,000/-
 (Nearly 855 crores)
AND THE PRIME MINISTER IS ASKING THE HIGHLY QUALIFIED, OUT PERFORMING CEOs TO CUT DOWN THEIR SALARIES......
This is how all our tax money is been swallowed and price hike on our regular commodities..........
And this is the present condition of our country :


Error! Filename not specified.

855 crores could make their lives livable!!
 
Think of the great democracy we have
&
FORWARD
THIS MESSAGE TO ALL REAL CITIZENS OF INDIA !!
ARE YOU?
        
 


 










--







Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP